വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയെ പിടികൂടാനാകാതെ പൊലീസ്
ഭര്‍ത്താവ് പത്രം വാങ്ങാനായി പുറത്തു പോയ സമയത്താണ് യുവാവ് വീട്ടിനകത്ത് കയറിയത്. തിരൂര്‍ സൗത്ത് അന്നാര സ്വദേശി അര്‍ജ്ജുൻ ശങ്കർ കേസ് രജിസ്റ്റർ ചെയ്തതോടെ സ്ഥലംവിട്ടു
മലപ്പുറം: തിരൂരില്‍ മധ്യവയസ്കയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതായി പരാതി. പൊലീസ് അന്വേഷണം ശക്തമാക്കണമെന്നാവശ്യപെട്ട് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. പ്രതി അന്നാര സ്വദേശി അര്‍ജ്ജുൻ ശങ്കര്‍ ഒളിവിലാണ്.
ഫെബ്രുവരി പത്തിനാണ് വീട്ടമ്മക്കു നേരെ ആക്രമണം നടന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവ് വീട്ടമ്മയെ ലൈംഗീകമായി ആക്രമിക്കുകയായിരുന്നു. ഭര്‍ത്താവ് പത്രം വാങ്ങാനായി പുറത്തു പോയ സമയത്താണ് യുവാവ് വീട്ടിനകത്ത് കയറിയത്. വീട്ടമ്മയുടെ പരാതിയില്‍ തിരൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ച് പെട്ടന്ന് തന്നെ സൂചനകള്‍ കിട്ടി.
തിരൂര്‍ സൗത്ത് അന്നാര സ്വദേശി അര്‍ജ്ജുൻ ശങ്കറിനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ അര്‍ജ്ജുൻ ശങ്കര്‍ നാട്ടില്‍ നിന്ന് മുങ്ങുകയായിരുന്നു. പ്രതിയെ പിടികൂടാൻ തിരൂര്‍ പൊലീസ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന പരാതി വീട്ടുകാര്‍ക്കുണ്ട്.
എന്നാല്‍ അന്വേഷണം ശക്തമായി നടക്കുന്നുണ്ടെന്നാണ് പൊലീസിന്‍റെ വിശദീകരണം.ഒളിവിലുള്ള പ്രതിക്കായായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും കണ്ടെത്താനായില്ലെന്നും പൊലീസ് പറഞ്ഞു.ഗുരുവായൂരിലെ ഒരു ബാറില്‍ ജോലി ചെയ്യുന്നുണ്ടെന്ന് സൂചന കിട്ടിയതോടെ അവിടെയെത്തി അന്വേഷിച്ചെന്നും അപ്പോഴേക്കും അവിടെ നിന്നും പ്രതി മുങ്ങിയെന്നും പൊലീസ് അറിയിച്ചു.