ഉത്തര്‍പ്രദേശില്‍ എട്ടു പൊലീസുകാരെ ആക്രമികള്‍ വെടിവച്ചു കൊലപ്പെടുത്തി
കാൺപൂരിലെ ബിക്കാരു ഗ്രാമത്തിലാണ് സംഭവം. ഡിവൈഎസ്പി ദേവന്ദ്ര മിശ്രയും മൂന്നു എസ്.ഐമാരും നാലു കോൺസ്റ്റബിളുമാരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ നാലുപേരുടെയും നില ഗുരുതരമാണ്.
കാൺപൂർ: ഉത്തർപ്രദേശിൽ അക്രമികളുടെ വെടിയേറ്റു ഡിവൈഎസ്പി ഉൾപ്പെടെ എട്ട് പോലീസുകാർ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊടുംകുറ്റവാളി വികാസ് ദുബൈയ്ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്.
കാൺപൂരിലെ ബിക്കാരു ഗ്രാമത്തിലാണ് സംഭവം. ഡിവൈഎസ്പി ദേവന്ദ്ര മിശ്രയും മൂന്നു എസ്.ഐമാരും നാലു കോൺസ്റ്റബിളുമാരുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ നാലുപേരുടെയും നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
‘കൊലപാതകത്തിനു ശ്രമിച്ചെന്ന പരാതിയിൽ വികാസിനെ അറസ്റ്റ് ചെയ്യാൻ പോയതാണു പൊലീസ്. പക്ഷേ ക്രിമിനലുകൾ ഒളിഞ്ഞിരുന്നു ഞങ്ങളെ വെടിവച്ചു’– കാൻപുർ പൊലീസ് മേധാവി ദിനേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
ക്രിമിനലുകൾ ഗ്രാമത്തിലേക്കുള്ള റോഡ് തടഞ്ഞിരുന്നതായും അതെല്ലാം മറികടന്നാണു പൊലീസ് ഗ്രാമത്തില്‍ പ്രവേശിച്ചത്, ഈ സമയം കെട്ടിടങ്ങളുടെ മേൽക്കൂരയിൽനിന്നാണു ക്രിമിനല്‍ സംഘം പൊലീസിനെതിരെ വെടിവച്ചത്. ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കും. സംഭവത്തെക്കുറിച്ചു റിപ്പോർട്ട് തേടിയതായും ഡിജിപി അറിയിച്ചു.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.