എട്ട് വയസുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു; മധ്യവയസ്കന് 40 വർഷം കഠിന തടവ്
വലപ്പാട് സ്വദേശി സന്തോഷിനെ ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2019 നവംബറിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
തൃശ്ശൂർ: എട്ട് വയസുള്ള പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്ത കേസിൽ മധ്യവയസ്കന് 40 വർഷം കഠിന തടവും 150000 രൂപ പിഴയും ശിക്ഷ വിധിച്ചു. വലപ്പാട് സ്വദേശി സന്തോഷിനെ ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 2019 നവംബറിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
കഴിഞ്ഞ ദിവസം, തൃശൂരില്‍ ഒമ്പത് വയസുള്ള മകനോട് ലൈംഗിക അതിക്രമം കാട്ടിയ പിതാവിന് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചിരുന്നു. കുറിച്ചിക്കര സ്വദേശിയും 40 കാരനുമായ പിതാവിനെയാണ് തൃശൂർ അഡീ. ജില്ലാ ജഡ്ജി പി എൻ വിനോദ് പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്.
2019 ഏപ്രിലിൽ വിയ്യൂർ പൊലീസ് രജിസ്റ്റർ ചെയ്തത കേസിലാണ് ശിക്ഷാവിധി. അധ്യാപകരുടെ നിർദ്ദേശപ്രകാരം നടത്തിയ കൗൺസിലിങ്ങിലാണ് പീഡനം കണ്ടെത്തിയത്. രണ്ട് കൊല്ലമായി തുടർന്ന ലൈംഗിക അതിക്രമത്തിന് പുറമെ പ്രതി കുട്ടിക്ക് നിർബന്ധിച്ച് മദ്യം കൊടുക്കുകയും ചെയ്തിരുന്നു.