Asianet News MalayalamAsianet News Malayalam

മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്ത് വിഷംകഴിച്ച് അവശനിലയിൽ, ദുരൂഹത

താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണിൽ അറിയിച്ചിരുന്നു. താൻ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പൊലീസിനെ അറിയിച്ചിരുന്നു.

man shot dead in palakkad  friend found in critical condition
Author
Palakkad, First Published Jul 12, 2021, 10:13 AM IST

പാലക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ വെടിയേറ്റ് കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്തിനെ കണ്ടെത്തി. വിഷം കഴിച്ച് അവശനിലയിലാണ് കൊല്ലപ്പെട്ട ഫക്രുദ്ദീന്റെ സുഹൃത്ത് മഹേഷിനെ കണ്ടെത്തിയത്. ഇയാളെ മണ്ണാർക്കാട് സ്വകാര്യ  ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 10 മണിയോടെയാണ് ഇരട്ടവാരി പറമ്പൻ സജീർ എന്ന ഫക്രുദീനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലായിരുന്നു മൃതദേഹം.

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍; സുഹൃത്തിനായി പൊലീസ് തിരച്ചില്‍ തുടങ്ങി

താനാണ് സജീറിനെ കൊലപ്പെടുത്തിയതെന്ന് മഹേഷ് സുഹൃത്തിനെ ഫോണിൽ അറിയിച്ചിരുന്നു. താൻ വിഷം കഴിച്ചിട്ടുണ്ടെന്നും മഹേഷ് പറഞ്ഞതായി സുഹൃത്ത് സാദിഖ് പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചിലാണ് മഹേഷിനെ കണ്ടെത്തിയത്.  ഇരുവരും നിരവധി കേസുകളിൽ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും  പൊലീസ് വ്യക്തമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

 

Follow Us:
Download App:
  • android
  • ios