നാലുവയസുകാരനെ കോവണപ്പടിയിൽ നിന്ന് എറിഞ്ഞ് കൊന്നു; അയല്‍വാസിയുടെ പരാതിയില്‍ അമ്മയും പങ്കാളിയും അറസ്റ്റില്‍
ഭർത്താവുമായി വേർപിരിഞ്ഞ കോമൾ മകനെ ഒപ്പം കൂട്ടുകയായിരുന്നു. പിന്നീടാണ് രവികറുമായി ഇവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയത്
ദില്ലി: പങ്കാളിയുടെ നാല് വയസുകാരനായ മകനെ കോവണിപ്പടിയിൽ നിന്നും യുവാവ് എറിഞ്ഞ് കൊലപ്പെടുത്തി. ദില്ലിയിലെ ഉത്തംനഗറിൽ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ ഒരുമിച്ച് ജീവിച്ചു വരികയായിരുന്ന കോമൾ, രവികർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോമളിന്‍റെ ആദ്യവിവാഹത്തിലുണ്ടായ കുട്ടിയാണ് കൊല്ലപ്പെട്ട നാലു വയസുകാരൻ.
ഭർത്താവുമായി വേർപിരിഞ്ഞ കോമൾ മകനെ ഒപ്പം കൂട്ടുകയായിരുന്നു. പിന്നീടാണ് രവികറുമായി ഇവർ ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയത്. എന്നാൽ, ഇരുവർക്കും കുഞ്ഞിനെ ഇഷ്ടമില്ലായിരുന്നു. ഇതോടെ കുഞ്ഞിനെ കൊലപ്പെടുത്താൻ രവികർ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച രവികർ പിന്നീട് കോണിപ്പടിയിൽ നിന്ന് കുട്ടിയെ താഴേയ്ക്ക് വലിച്ചെറിയുകയായിരുന്നുവെന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ ചോദ്യം ചെയ്യാലിലും രവികർ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.
കുട്ടി കോണിപ്പടിയിൽ നിന്ന് താഴേക്ക് തെന്നിവീണ് മരിച്ചെന്നായിരുന്നു കോമളും രവികറും അയൽവാസികളോട് പറഞ്ഞിരുന്നത്. എന്നാൽ ഇരുവരുടെയും സ്വഭാവത്തിൽ അയൽവാസിക്ക് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് ക്രൂരമായ കൊലപാതകം വെളിച്ചത്ത് വന്നത്.