വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിവർക്ക് ഇന്ത്യയിൽ ചികിത്സിക്കാൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി എഴുതുന്ന പരീക്ഷയാണ് ഇത്...

ദില്ലി: ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയെന്ന് കണ്ടെത്തിയതിനെ തുട‍‍ർന്ന് 35കാരനായ ഡോക്ടർ അറസ്റ്റിൽ. എംബിബിഎസ് ബിരുധദാരിയായ മനോഹർസിംഗ് മറ്റൊരാളെ ഉപയോഗിച്ചാണ് ഡിഗ്രീ പരീക്ഷ എഴുതിയതെന്നാണ് കണ്ടെത്തിയത്. ഇതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ബോ‍ർഡ് ഓഫ് എക്സാമിനേഷൻ സംഘടിപ്പിച്ച ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് എക്സാമിനേഷൻ (എഫ്എംജിഇ ) മറ്റൊരാളെ വച്ച് എഴുതിയെന്ന കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിവർക്ക് ഇന്ത്യയിൽ ചികിത്സിക്കാൻ സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി എഴുതുന്ന പരീക്ഷയാണ് ഇത്. 2020 ഡിസംബർ നാലിനാണ് അവസാനമായി ഈ പരീക്ഷ നടത്തിയത്. ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത മനോർസിംഗിന് മധുര റോഡിലാണ് സെന്റർ ലഭിച്ചത്. 

 പരീക്ഷാ ഹാളിൽ നിന്ന് എടുത്ത ഫോട്ടോയും ഹാൾട്ടിക്കറ്റിൽ നൽകിയ ഫോട്ടോയും തമ്മിൽ വ്യത്യാസമുണ്ടെന്ന് കണ്ടെത്തിയതോടെ പരീക്ഷാ ഫലം തടഞ്ഞുവച്ചു. മനോഹർ സിംഗ് ബുധനാഴ്ച വെരിഫിക്കേഷന് എൻബിഇയിലെ. പരിശോധനയിൽ പരീക്ഷ എഴുതിയത് മനോഹർ സിംഗ് അല്ലെന്ന് കണ്ടെത്തി. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

തജ്കിസ്ഥാനിൽ നിന്ന് എംബിബിഎസ് ഡിഗ്രി നേടിയ താൻ കഴിഞ്ഞ ആറ് വർഷമായി എഫ്എംജിഇ കടന്നുകിട്ടാൻ ശ്രമിക്കുകയായിരുന്നുവെന്ന് മനോഹർ പൊലീസിന് മൊഴി നൽകി. നാല് ലക്ഷം രൂപ നൽകിയാൽ പരീക്ഷ എഴുതാമെന്ന് ഒരു ഡോക്ടർ ഏറ്റു. ഇയാളാണ് മനോഹറിന് പകരമായി 2020 ഡിസംബർ 4ന് പരീക്ഷ എഴുതിയത്.