കനകമല ഐഎസ് ഗൂഢാലോചന കേസിൽ 14 കൊല്ലം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് മൻഷീദ് മുഹമ്മദ്. 

തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ എൻഐഎ കേസ് തടവുകാരനിൽ നിന്നും ഫോൺ പിടിച്ചു. കനകമല കേസിൽ ശിക്ഷ അനുഭവിക്കുന്ന മൻഷീദ് മുഹമ്മദിൽ നിന്നാണ് ഫോൺ പിടികൂടിയത്. പഴയ നോക്കിയ ഫോണാണ് പിടികൂടിയത്. ഫോണിനുള്ളിൽ സിം കാർഡുണ്ടായിരുന്നില്ല. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു. ഫോൺ വിശദമായ പരിശോധനയ്ക്ക് സൈബർ സെല്ലിന് കൈമാറും. കനകമല ഐഎസ് ഗൂഢാലോചന കേസിൽ 14 കൊല്ലം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് മൻഷീദ് മുഹമ്മദ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഡോക്ടറെ കാണാൻ ഊഴം കാത്തുനിൽക്കെ പത്രം വായിക്കുകയായിരുന്ന വ്യാപാരി കുഴഞ്ഞുവീണു മരിച്ചു-വീഡിയോ

മലപ്പുറത്ത് മൂന്നിടത്ത് എൻ ഐ എ റെയ്ഡ്

മലപ്പുറം ജില്ലയിൽ പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥലങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ടിന്‍റെ പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന മുഹമ്മദ്‌ അസ്ലമിന്‍റെ വീട്ടിലായിരുന്നു പരിശോധന. ഇയാളുടെ വീട്ടിലും തറവാട് വീട്ടിലും ട്രാവൽസിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്. ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തെന്ന് എൻ ഐ എ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻ ഐ എ പുറത്തുവിട്ടിട്ടില്ല.