Asianet News MalayalamAsianet News Malayalam

കഠിനംകുളം പീഡനശ്രമം; യുവതിയെ അക്രമി സംഘത്തിന് അടുത്തെത്തിച്ചയാള്‍ അറസ്റ്റില്‍, നിര്‍ണായകമായി മകന്‍റെ മൊഴി

കേസിലെ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. യുവതിയെ വലിച്ചു കയറ്റി കൊണ്ടു പോയ ഓട്ടോയുടെ ഉടമ നൗഫലിനെയാണ് പിടികൂടാനുളളത്. 

one more arrest in kadinamkulam rape attempt
Author
Thiruvananthapuram, First Published Jun 6, 2020, 8:03 AM IST

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഘം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യുവതിയുടെ ഭര്‍ത്താവിന്‍റെ സുഹൃത്ത് മനോജിന്‍റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മദ്യ ലഹരിയിലായിരുന്ന സ്ത്രീയെ വീട്ടിൽ നിന്നും വിളിച്ചറക്കി അക്രമിസംഘത്തിൻ്റെ അടുത്തെത്തിച്ചത് മനോജെന്ന് പൊലീസ് പറയുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അതേസമയം, യുവതിയുടെ അഞ്ച് വയസുകാരനായ മകനെ കേസില്‍ മുഖ്യസാക്ഷിയാക്കും. 

സ്ത്രീയുടെ മൊഴിയുമായി കുട്ടിയുടെ മൊഴിക്ക് സാമ്യം ഉണ്ടെന്ന് പൊലീസ് പറയുന്നു. പ്രതികൾ തന്നെയും അമ്മയെയും മർദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുവെന്ന കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണായകമാകും എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. അതേസമയം, കേസിൽ നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. യുവതിയുടെ ഭര്‍ത്താവിനെയും മറ്റ് നാലുപേരെയുമാണ് നേരത്തെ അറസ്റ്റിലായത്. ഇന്നലെ മജിസ്ട്രേറ്റിന് മുമ്പാകെ യുവതി രഹസ്യമൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതികളുടെ അറസ്റ്റ്. 

കേസിലെ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. യുവതിയെ വലിച്ചു കയറ്റി കൊണ്ടു പോയ ഓട്ടോയുടെ ഉടമ നൗഫലിനെയാണ് പിടികൂടാനുളളത്. ഇയാൾക്കുളള അന്വേഷണം പൊലീസ് ഊർജിതമാക്കി. അതേസമയം, അമ്മയെ അക്രമിച്ചത് കണ്ടെന്ന മകന്‍റെ മൊഴി കേസില്‍ നിര്‍ണായകമാണ്. അതേസമയം,  യുവതിയെയും കുട്ടിയെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

Also Read: 'സുഹൃത്തുക്കളെ കാണിക്കാന്‍ ഭാര്യയെ രണ്ട് തവണ ബീച്ചിലെത്തിച്ചു'; നടന്നത് വന്‍ ആസൂത്രണമെന്ന് പൊലീസ്

വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഭർത്താവാണ് രണ്ട് മക്കളെയും തന്നെയും കൂട്ടി പുതുക്കുറിച്ചിയിൽ ബീച്ച് കാണാൻ കൊണ്ട് പോയതെന്നാണ് യുവതിയുടെ മൊഴി. അതിന് ശേഷം സമീപത്തുള്ള ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ബീച്ചിലെത്തിയപ്പോൾ ഈ വീട്ടുടമയിൽ നിന്നും ഭർത്താവ് പണം വാങ്ങുന്നതായി കണ്ടെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴി. 

ഭര്‍ത്താവ് മദ്യം നല്‍കിയിരുന്നതായും മദ്യലഹരിയിലായിരുന്ന താനും മക്കളും ഉറങ്ങുന്നതിനിടെ ഭർത്താവ് പുറത്തേക്ക് പോയെന്നും യുവതി പറയുന്നു. ഈ സമയം ഭർത്താവിന്‍റെ സുഹൃത്തുക്കളിലൊരാൾ എത്തി തന്നെ വിളിച്ച് ഭ‍ർത്താവിന് അപകടം പറ്റിയെന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് കൊണ്ട് പോയി. ഇതേ സമയം ഓട്ടോയിലെത്തിയ ഭർത്താവിന്‍റെ സുഹൃത്തുക്കളായ മറ്റ് നാലുപേർ എത്തി, തന്നെയും മൂത്തമകനെയും വാഹനത്തിലേക്ക് വലിച്ച് കയറ്റികൊണ്ടുപോയി. സമീപത്തെ വിജനമായ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ മൊഴി.

Also Read: കൂട്ടബലാത്സംഗത്തിന് ശേഷം പരാതി നല്‍കാതിരിക്കാന്‍ ഭര്‍ത്താവ് മര്‍ദ്ദിച്ചു;സിഗരറ്റ് കൊണ്ട് കുത്തി;യുവതി പറയുന്നു

Follow Us:
Download App:
  • android
  • ios