പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പാലക്കാട് സുരക്ഷാ ജീവനക്കാരന്‍ പിടിയില്‍
പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രജീഷ് കുമാർ. ഈ സൗഹൃദം മുതലെടുത്താണ് ഇയാൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഢനത്തിരയാക്കിയത്.
പാലക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ സുരക്ഷാ ജീവനക്കാരനെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് വാവനൂർ സ്വദേശി തുമ്പിപുറത്ത് വീട്ടിൽ പ്രജീഷ് കുമാറിനെയാണ് പോക്സോ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രജീഷ് കുമാർ. ഈ സൗഹൃദം മുതലെടുത്താണ് ഇയാൾ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഢനത്തിരയാക്കിയത്.
ബസ് യാത്രക്കിടയിലും ഒരു സ്വകാര്യ പാലിയേറ്റീവ് ഹോം സന്ദർശന വേളയിലുമെല്ലാം ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. മുൻ സൈനികനായ പ്രതി ഗുരുവായൂർ ദേവസ്വത്തിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.