മുറി വൃത്തിയാക്കാനെന്ന പേരിൽ വിളിച്ചുവരുത്തി പീഡനം; വടകരയില്‍ 42 കാരൻ പിടിയിൽ
മാഹിയിൽ താമസിക്കുന്ന കുട്ടിയെ മുറി വൃത്തിയാക്കാൻ കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചെന്നാണ് പരാതി
![sexual assault vadakara 42 year man arrested SSM sexual assault vadakara 42 year man arrested SSM](https://static-ai.asianetnews.com/images/01hh9drpk93hr44bwz8zccbz3v/sexual-assault_363x203xt.jpg)
കോഴിക്കോട്: വടകരയിൽ പതിനാറുകാരിയെ പീഡിപ്പിച്ച നാൽപ്പത്തിരണ്ടുകാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ കുട്ടിയെ പീഡിപ്പിച്ച കേസിൽ വണ്ണാന്‍റവിട അബൂബക്കർ എന്നയാളെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.
മാഹിയിൽ താമസിക്കുന്ന കുട്ടിയെ മുറി വൃത്തിയാക്കാൻ കൂട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ചെന്നാണ് പരാതി. പോക്സോ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. പ്രതിയെ വടകര ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
അതിനിടെ സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വട്ടംകുളം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി. കാമ്പല വളപ്പിൽ മുഹമ്മദ് അഷ്റഫിനെ (56) യാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പതിവായി വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന ഓട്ടോ ഡ്രൈവറാണ് പിടിയിലായത്.
സ്കൂൾ വിട്ട് വിദ്യാർത്ഥികളെ വീട്ടിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു അതിക്രമം. നാലര വയസുകാരിയാണ് പീഡനത്തിന് ഇരയായത്. വീട്ടിൽ എത്തിയ വിദ്യാർത്ഥിനി സംഭവിച്ചത് മാതാവിനോട് പറഞ്ഞു. തുടര്‍ന്ന് മാതാവ് ചങ്ങരംകുളം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പിന്നാലെയാണ് പൊലീസ് മുഹമ്മദ് അഷ്റഫിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.