മന്ത്രവാദിയെന്ന് ആരോപിച്ച് തെലങ്കാനയിൽ സോഫ്റ്റ്‍വെയർ എഞ്ചിനിയറെ ജീവനോടെ കത്തിച്ചു
കൊല്ലപ്പെട്ട ടെക്കിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപിച്ചാണ്കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഹൈദരാബാദ്: തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ 38കാരനായ സോഫ്റ്റ്‍വെയർ എഞ്ചിനിയറെകൊലപ്പെടുത്തി. മന്ത്രവാദ കർമ്മങ്ങൾ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഇയാളെ ബന്ധു തീകൊളുത്തി കൊല്ലുകയായിരുന്നു. ബെംഗളുരു കേന്ദ്രീകരിച്ച് ജോലി ചെയ്യുന്ന ഇയാൾ കഴിഞ്ഞ ദിവസം തെലങ്കാനയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു.
കൊല്ലപ്പെട്ട ടെക്കിയുടെ പിതാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മന്ത്രവാദം ചെയ്യുന്നുവെന്ന് ആരോപിച്ചാണ്കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ ഒക്ടോബറിൽ സമാനമായ സംഭവം ജാർഖണ്ഡിൽ നടന്നിരുന്നു. മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മന്ത്രവാദികളെന്ന് ആരോപിച്ച് നഗ്നരാക്കി മർദ്ദിച്ചിരുന്നു. അസ്സമിൽ 50 കാരിയായ വിധവയടക്കം രണ്ട് പേരെ മർദ്ദിച്ച് കൊന്ന് മൃതദേഹം കത്തിച്ചുകളഞ്ഞിരുന്നു.