സോഷ്യൽ മീഡിയയിൽ കുറഞ്ഞത് ഒമ്പത് കൗമാരക്കാരായ ആൺകുട്ടികളെങ്കിലും തന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ച അമ്മയ്ക്കെതിരെ കേസ്.  ടെന്നസി സ്വദേശിയായ യുവതിക്കെതിരെയാണ്  പരാതി ഉയർന്നിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ കുറഞ്ഞത് ഒമ്പത് കൗമാരക്കാരായ ആൺകുട്ടികളെങ്കിലും തന്നോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പ്രേരിപ്പിച്ച (Luring boys for sex ) അമ്മയ്ക്കെതിരെ കേസ്. ടെന്നസി സ്വദേശിയായ യുവതിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. 38 കാരിയായ മെലിസ ബ്ലെയർ മക്മിനെതിരെയാണ് പരാതി.

സെൻട്രൽ ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള ഉപകരണങ്ങൾ കച്ചവടം നടത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇതേ സ്കൂളിലായിരുന്ന യുവതിയുടെ മകനെ പിന്നീട് മറ്റൊരിടത്തേക്ക് മാറ്റിയിരിക്കുകയാണ്. നിയമാനുസൃതമായി ബലാത്സംഗത്തിന് 18 കുറ്റങ്ങളാണ് ബ്ലെയറിനെതിരെ ചുമത്തിയിരിക്കുന്നത്.

കൂടുതൽ ഇരകൾ മുന്നോട്ട് വരാൻ അധികൃതർ ഇപ്പോഴും ആവശ്യപ്പെടുന്നതായും നോക്‌സ്‌വില്ലെയിലെ ന്യൂസ്‌നേഷൻ അഫിലിയേറ്റ് വാറ്റിന്റെ അവതാരകനായ ബോ വില്യംസ് “ഡാൻ അബ്രാംസ് ലൈവിൽ പറഞ്ഞു. ബ്ലെയർ സ്‌കൂളിൽ ജോലിക്കാരിയായിരുന്നില്ല. എന്നാൽ മറ്റ് രക്ഷിതാക്കളെപ്പോലെ സ്‌കൂൾ ക്ലബ്ബുകളുമായി അടുത്ത ബന്ധമുണ്ടാക്കിയായിരുന്നു ചൂഷണം.

2020 മുതൽ 2021 അവസാനം വരെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇവരിൽ രണ്ട് വിദ്യാർത്ഥികൾ ഈ കാലയളവിൽ മുതിർന്നവരായി മാറി. 100,000 ഡോളർ ജാമ്യത്തിൽ ബ്ലെയർ ഇപ്പോൾ സ്വതന്ത്രയാണ് ഫെബ്രുവരി 28-നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ബ്ലെയറിനെ വിലക്കിയിട്ടുണ്ട്.

14കാരിക്ക് പീഡനം; അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍, അച്ഛന്‍ ഒളിവില്‍

നെയ്യാറ്റിന്‍കര: പതിനാലുകാരി പീഡനത്തിനിരയായ (Rape) സംഭവത്തില്‍ പിതാവിന്റെ സുഹൃത്ത് പിടിയില്‍. കേസില്‍ പ്രതിയായ പെണ്‍കുട്ടിയുടെ അച്ഛന്‍ (Father) ഒളിവിലാണ്. പെണ്‍കുട്ടി പിതാവിന്റെയും സുഹൃത്തിന്റെയും പീഡനത്തിനിരയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ നെയ്യാറ്റിന്‍കര ഇരുമ്പില്‍, അരുവിപ്പുറം, കുഴിമണലി വീട്ടില്‍ ബിജുവിനെ (39) ആണ് നെയ്യാറ്റിന്‍കര പൊലീസ് (Police) പിടികൂടിയത്. ബിജുവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി പൊലീസ് അറിയിച്ചു. 

വിവാഹ വാഗ്ദാനം നൽകി 15കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവ്

പാലക്കാട്: പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും ശിക്ഷ. മണ്ണാർക്കാട് സ്വദേശി ഹനീഫ (33) യ്ക്കാണ് മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് അഡീഷണൽ സെഷൻസ്(പോക്സോ) കോടതി ജഡ്ജി പിപി സെയ്തലവി ശിക്ഷ വിധിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.

പ്രതി ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ 10 വർഷം കഠിന തടവ് അനുഭവിച്ച ശേഷം ഇയാൾക്ക് പുറത്തിറങ്ങാനാവും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. 2014 ജൂൺ 28 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രാലോഭിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി സുബ്രഹ്മണ്യനാണ് കേസ് വാദിച്ചത്.