സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ചുകൊന്ന് കനാലില്‍ തള്ളി, ഭര്‍ത്താവ് അറസ്റ്റില്‍
മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍, ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് കമല്‍ സമ്മതിക്കുകയായിരുന്നു.
ലഖ്നൗ: ഗർഭിണിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കനാലില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
നാല് വർഷം മുമ്പായിരുന്നു മുപ്പതുകാരിയായ നേഹയെ കമല്‍ എന്നയാള്‍ വിവാഹം കഴിച്ചത്. സ്ത്രീധനത്തെ ചൊല്ലി തുടക്കം മുതല്‍ കമലും കുടുംബവും നേഹയെ ഉപദ്രവിച്ചു വരികയാണെന്ന് യുവതിയുടെ പിതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍, ഭാര്യയെ കൊലപ്പെടുത്തിയത് താനാണെന്ന് കമല്‍ സമ്മതിക്കുകയായിരുന്നു. കൊലയ്ക്ക് ശേഷം ഗംഗാ കനാലിലാണ് നേഹയുടെ മൃതദേഹം ഉപേക്ഷിച്ചത്. മൃതദേഹത്തിന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണന്ന് പൊലീസ് വ്യക്തമാക്കി.