വീടിന്റ രണ്ടാമത്തെ നിലയിൽ പഠിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെയാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ചതെന്ന്  പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.

തിരുവനന്തപുരം: കോവളത്ത് വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴുവയസുകാരിയെ ഉപദ്രവിച്ച കേസിലെ പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പൂല്ലൂർ കോണം ലക്ഷ്മി ഭവനിൽ ശരത് (27) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ 12-ാം തിയതിയാണ് സംഭവം നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീടിന്റ രണ്ടാമത്തെ നിലയിൽ പഠിച്ച് കൊണ്ടിരുന്ന പെൺകുട്ടിയെയാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ചതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ പിടികൂടിയത്. കോവളം എസ്. എച്ച്. ഒ ബിജോയി. എസ്, എസ്.ഐ. അനീഷ് കുമാർ, സി.പി.ഒമാരായ സെൽവൻ, സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More : ബാറിന് സമീപം സംഘർഷം; യുവാവിന് കുത്തേറ്റ സംഭവത്തിൽ രണ്ടുപേർ പിടിയിൽ