ബിജെപി- ബിഡിജെഎസ് സീറ്റ് തർക്കങ്ങളിലെ ഒരു കാരണം തൃശൂർ സീറ്റാണ്. കെ.സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ തുടങ്ങിയ സീനിയര്‍ നേതാക്കള്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്ന സീറ്റാണ് തൃശ്ശൂര്‍.
തൃശ്ശൂര്‍:വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ സീറ്റ് ബിഡിജെഎസിന് നൽകാനുള്ള നീക്കങ്ങൾക്കെതിരെ ബിജെപി ജില്ലാ നേതൃത്വം. പാർട്ടിയുടെ സ്ഥാനാർത്ഥിയെ തന്നെ തൃശ്ശൂരില്‍ മത്സരിപ്പിക്കണമെന്ന് ജില്ലാ പ്രസിഡൻറ് എ നാഗേഷ് ആവശ്യപ്പെട്ടു. തുഷാർ വെള്ളാപ്പള്ളി മത്സരിക്കാന്‍ തയ്യാറായാൽ തൃശൂർ നൽകാമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിൻറെ നിലപാട്.
ബിജെപി- ബിഡിജെഎസ് സീറ്റ് തർക്കങ്ങളിലെ ഒരു കാരണം തൃശൂർ സീറ്റാണ്. കെ.സുരേന്ദ്രൻ, എഎൻ രാധാകൃഷ്ണൻ തുടങ്ങിയ സീനിയര്‍ നേതാക്കള്‍ മത്സരിക്കാന്‍ താത്പര്യപ്പെടുന്ന സീറ്റാണ് തൃശ്ശൂര്‍. പക്ഷെ ബിഡിജെഎസ് ആവശ്യപ്പെട്ട എട്ട് സീറ്റുകളിൽ ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന ഈ എ പ്ലസ് മണ്ഡലവുമുണ്ട്. തുഷാർ തയ്യാറായാൽ തൃശൂർ നൽകാമെന്ന ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനെ അറിയിച്ചു. പക്ഷെ മത്സരിക്കാനില്ലെന്ന നിലപാടിലാണ് തുഷാർ. ഇതിനിടെയാണ് ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്
കെ.സുരേന്ദ്രനെ മത്സരിപ്പിച്ചാൽ തൃശ്ശൂരില്‍ ജയസാധ്യതയുണ്ടെന്നാണ് സംസ്ഥാന പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ നേതൃത്വം അറിയിച്ചത്. ശബരിമല പ്രശ്നത്തോടെ കെ സുരേന്ദ്രൻറെ വിജയസാധ്യത ഏറിയെന്നും ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നു. അതേ സമയം ബിഡിജെഎസുമായിള്ള സീറ്റ് വിഭജനത്തിൽ ഇനി അന്തിമ തീരുമാനം കേന്ദ്ര നേതൃത്വമാണ് കൈക്കൊള്ളേണ്ടത്. അതിന് ശേഷമായിരിക്കും തൃശൂരിൽ ആരെന്നതിൽ വ്യക്തത വരൂ.
