Asianet News MalayalamAsianet News Malayalam

ഫേസ്ബുക്ക് വാക്ക്പ്പോര് മുറുകുന്നു; വിട്ടുകൊടുക്കാതെ വിഎസും, ഉമ്മന്‍ചാണ്ടിയും

facebook wall war on Kerala Election
Author
Thiruvananthapuram, First Published Apr 22, 2016, 11:48 AM IST

പ്രചാരണ സ്റ്റേജുകളെക്കാളിലേതിനെക്കാള്‍  ഉമ്മന്‍ ചാണ്ടിയും വി.എസും ഊര്‍ജ്ജസ്വലരായത് ഫേസ് ബുക്ക് വാളുകളില്‍. വി.എസിനെതിരായ ചോദ്യങ്ങളാല്‍  ഉമ്മന്‍ ചാണ്ടി സി.പിഎം വിഭാഗീയതയെ കുത്തി  . പിണറായിക്ക് വോട്ടു പിടിക്കാന്‍ ധര്‍മടത്ത് എത്തിയ വി.എസ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ അഴിമതി ആരോപണങ്ങളാണ് ആയുധമാക്കിയത്. 

ലാവലിന്‍ കേസിനെക്കുറിച്ച് മിണ്ടാതിരുന്ന വി.എസ്  മുന്‍ നിലപാട് മാറ്റിയോ?. ബാലകൃഷ്ണപിള്ളയുമായി വി.എസ് വേദി പങ്കിടുന്നത് ജനം കാണുന്നുണ്ട് . ധര്‍മടത്തേയ്ക്ക് പോകും വഴി ടി.പി ചന്ദ്രശേഖരന്‍റെ ഭാര്യയെയും മകനെയും കാണത്താതെന്താണ്?. പാര്‍ട്ടി വിരുദ്ധനെന്ന പ്രമേയം നില്‍ക്കെ എങ്ങനെ പിണറായിക്കായി വോട്ടു പിടിക്കാനായി  തുടങ്ങിയ ചോദ്യങ്ങളാണ് ഉമ്മന്‍ ചാണ്ടി വി.എസിനോട് ചോദിച്ചത്. 

എന്നാല്‍  വി.എസും സജീവമായത് ഫേസ് ബുക്കില്‍. മദ്യനയത്തില്‍ യെച്ചൂരിയെ പിന്തുണച്ച വി.എസ് ഫലത്തില്‍ സംസ്ഥാന ഘടകത്തിന്‍റെ നിലപാട് തള്ളി. തലസ്ഥാനത്തായിരുന്ന വി.എം സുധീരന്‍ മദ്യനയത്തെ ചൊല്ലി സി.പി.എമ്മിലുണ്ടായ ഭിന്ന സ്വരത്തെ ആയുധമാക്കി. പിന്നാലെ ഉമ്മന്‍ ചാണ്ടിയും സുധീരനും തമ്മിലുള്ള പോരിനെ കളിയാക്കി വി.എസ് ഫേസ് ബുക്കിലൂടെ തിരിച്ചടിച്ചു. എല്‍.ഡി.എഫ് വന്നാല്‍ വി.എസിന് ആദ്യം ശരിയാക്കുമെന്ന സുധീരന്‍റെ പരാമര്‍ശത്തിനായിരുന്നു മറുപടി

യു.ഡി.എഫ് എന്ന തരികിട സര്‍ക്കസ് കമ്പനിയില്‍ സഹായി മാത്രമാണ് സുധീരന്‍. തന്നോടുള്ള സ്‌നേഹരോഗം സുധീരന് കലശലായെന്ന് കുറിച്ച വി.എസ് ഫേസ് ബുക്ക് ഫോളേവേഴ്‌സിനെ ലൈക്കടിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios