ആരോപണങ്ങൾക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
ചില മണ്ഡലങ്ങളിൽ ലീഗും ബിജെപിയുമായി രഹസ്യധാരണയുണ്ടെന്ന ആരോപണത്തിനെതിരെ കുഞ്ഞാലിക്കുട്ടി രംഗത്ത്. തോൽക്കുമെന്ന് ഉറപ്പായതുകൊണ്ടാണ് ഇടതുപക്ഷം ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചടിച്ചു. കാസർഗോഡ്,മഞ്ചേശ്വരം മണ്ഡലങ്ങളിൽ ബി.ജെ.പി ജയിച്ചാൽ അതിനുപിന്നിൽ ഇടതുമുന്നണിയുടെ സഹയമായിരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാദാപുരത്ത് നടന്ന ബോംബുസ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ മരിച്ചസംഭവം ആശങ്ക സൃഷ്‍ടിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തനിക്കെതിരെ കേസുകൾ ഒന്നും നിലവിൽ ഇല്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ വിശ്വസിക്കുന്നു. ലോകായുക്തയുടെ കഴിഞ്ഞദിവസത്തെ പരാമർശം അന്തിമാവിധിയല്ല. സരിതാ വിവാദം ഇപ്പോൾ ചര്‍ച്ചയിൽപോലും നിലനിൽക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.