Asianet News MalayalamAsianet News Malayalam

'ആശാൻ വിളിച്ചു പറഞ്ഞിട്ടാകുമോ പുറത്താക്കിയത്?,' ബിഗ് ബോസിലേക്ക് ഭര്‍ത്താവ് വിളിച്ച സംഭവത്തില്‍ ശ്രുതി

പുറത്തായപ്പോള്‍ ഭര്‍ത്താവ് എങ്ങനെയാണ് തന്നോട് പ്രതികരിച്ചത് എന്ന് ശ്രുതി ലക്ഷ്‍മി വെളിപ്പെടുത്തുന്നു.

Bigg Boss Malayalam Season 5 Shruthi talks hrk
Author
First Published May 26, 2023, 9:05 AM IST

ബിഗ് ബോസില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്തായത് ശ്രുതി ലക്ഷ്‍മിയാണ്. താൻ പുറത്തായതിലാണ് ഭര്‍ത്താവിന് എവിന് ഏറ്റവും വിഷമം എന്ന് ശ്രുതി പറഞ്ഞു. ഞാൻ ടോപ് ഫൈവില്‍ വരേണ്ട ആള് ആണെന്നാണ് എവിൻ വിചാരിക്കുന്നത്. എന്തുകൊണ്ടാണ് ഞാൻ എവിക്റ്റായത് എന്നാണ് എവിൻ ചോദിച്ചത് എന്നും ശ്രുതി ലക്ഷ്‍മി വ്യക്തമാക്കി.

ശ്രുതി ലക്ഷ്‍മിയും ഭര്‍ത്താവും തെറ്റിയെന്ന വ്യാജ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു ശ്രുതി ലക്ഷ്‍മി. വന്നപ്പോള്‍ ഞാൻ കുറച്ച് ഡ്രാമ ക്രിയേറ്റ് ചെയ്യാമെന്ന് വിചാരിച്ചതാണ്. വന്നപാടേ ഉമ്മേം തന്ന്, ആശാൻ ഭയങ്കര കൂള്. ഞാൻ എവിക്റ്റഡ് ആയി രാത്രി വിളിച്ചപ്പോള്‍ തന്നെ എന്നെ അന്ന് കയറ്റിവിട്ട അതേ രീതിയിലായിരുന്നു ആളെന്നും ശ്രുതി ലക്ഷ്‍മി പറഞ്ഞു.

അമ്പത്തിയാറ് ദിവസത്തിനു മുമ്പ് ഉണ്ടായിരുന്ന രീതിയിലാണ് ഞാൻ ഇറങ്ങിയപ്പോഴും. അതേ മോഡുലേഷനിലായിരുന്നു. ഭര്‍ത്താവിന്റെ ടോണ്‍ മാറിയാല്‍ നമുക്ക് എന്തായാലും മനസ്സിലാകും. പുറത്ത് ഇത്രേം കാര്യങ്ങള്‍ നെഗറ്റീവായിട്ട് വരുമെന്ന് തനിക്കും അറിയില്ലല്ലോ എന്ന് ശ്രുതി ലക്ഷ്‍മി വ്യക്തമാക്കി.

ഞാൻ എന്ന വ്യക്തിയെ ഭര്‍ത്താവിന് എവിന് വ്യക്തമായിട്ട് അറിയാം. എവിന് ഏറ്റവും വിഷമം ഞാൻ എവിക്റ്റ് ആയതിനാണ്. ഏഷ്യാനെറ്റിനെതിരെ പരാതി കൊടുക്കുമെന്ന് പറഞ്ഞു. ശ്രുതി ടോപ് ഫൈവില്‍ വരേണ്ട ആളാണ്, അയാള്‍ എങ്ങനെ എവിക്റ്റായത് എന്ന് ചോദിച്ചു. ഏഷ്യാനെറ്റ് ഒന്നും ചെയ്‍തിട്ടില്ല എവിനേയെന്ന് താൻ പറഞ്ഞു. ഇതു ഒരു ഷോ ആണല്ലോ. ഈ ആശാൻ വിളിച്ചു പറഞ്ഞാണോ എന്നെ പെട്ടെന്ന് പുറത്താക്കിയത് എന്നാണ് സംശയം എന്ന് ശ്രുതി ലക്ഷ്‍മി തമാശയായും വ്യക്തമാക്കി. അവിടെ ഫിസിക്കല്‍ ടാസ്‍കില്‍ എനിക്ക് എന്തെങ്കിലും പറ്റുന്നത് മാത്രമായിരുന്നു അദ്ദേഹത്തിന് പ്രശ്‌നം. ബിഗ് ബോസിലെ ആദ്യത്തെ കട്ട ടാസ്‍കില്‍ ബുദ്ധിമുട്ടിയപ്പോള്‍ എവിൻ കോര്‍ഡിനേറ്ററെ വിളിച്ച് ചൂടായി. അത് എവിന്റെ കെയറിംഗിന്റെ ഒരു ഭാഗമായിട്ടാണ് എന്നും ശ്രുതി ലക്ഷ്‍മി വ്യക്തമാക്കി.

Read More: 'എല്ലാവരും ചേട്ടനെപ്പോലെ ആകണമെന്നില്ലല്ലോ', സാഗറിനോട് സെറീന ചോദിക്കുന്നു

Follow Us:
Download App:
  • android
  • ios