Asianet News MalayalamAsianet News Malayalam

'ടോപ്പ് 6' ല്‍ കപ്പ് ആര്‍ക്ക്? വിലയിരുത്തലുമായി രജിത് കുമാര്‍

"പ്രേക്ഷകരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പല മത്സരാര്‍ഥികളെയും കണ്ടു"

rajith kumar predicts bigg boss malayalam season 6 title winner
Author
First Published Jun 11, 2024, 4:51 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 6 നെക്കുറിച്ച് തന്‍റെ വിലയിരുത്തലുമായി സീസണ്‍ 2 മത്സരാര്‍ഥി രജിത് കുമാര്‍. സീസണിന്‍റെ തുടക്കത്തില്‍ ചില നല്ല മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ പല ഘട്ടങ്ങളിലായി എവിക്റ്റ് ആയി പോയെന്നും രജിത് കുമാര്‍ പറയുന്നു. ഈ സീസണില്‍ ടൈറ്റിലിന് ഏറ്റവും അര്‍ഹത ആര്‍ക്കാണെന്നും രജിത് കുമാര്‍ പറയുന്നു. സീസണ്‍ 6 ഫിനാലെയ്ക്ക് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് രജിത് കുമാറിന്‍റെ വിലയിരുത്തല്‍. 

"പ്രേക്ഷകരില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പല മത്സരാര്‍ഥികളെയും പിന്നെ കണ്ടു. ​ഈ ഷോയില്‍ കുറച്ചെങ്കിലും നീതിയോടെ നിന്നുവെന്ന് പറയാവുന്ന ആള്‍ ജിന്‍റോ ആണ്. ഇടയ്ക്ക് ചില ചെറിയ കള്ളത്തരങ്ങളൊക്കെ ജിന്‍റോയുടെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും അത് ഷോയുടെ ഭാ​ഗമാണെന്ന് കരുതി വിടാം. ജിന്‍റോയാണ് മത്സരാര്‍ഥികളില്‍ ജനപ്രീതി നേടിയത്. പക്ഷേ ജിന്‍റോയെ അയാളുടെ രീതിയില്‍ കളിക്കാന്‍ പലപ്പോഴും സഹമത്സരാര്‍ഥികള്‍ അനുവദിച്ചിട്ടില്ല. ശാരീരികമായി കരുത്തനായ ഈ മത്സരാര്‍ഥിയെ സഹമത്സരാര്‍ഥികള്‍ ഒതുക്കിവെക്കുകയാണ് ചെയ്തത്. ജിന്‍റോ ഒരു ബി​ഗ് ബോസ് മെറ്റീരിയല്‍ അല്ലെന്ന് പലരും പറഞ്ഞത് പ്ലാന്‍ഡ് ആയി ആയിരുന്നു. അതിന്‍റെ മാനസിക സമ്മര്‍ദ്ദവും ജിന്‍റോയ്ക്ക് ഉണ്ട്", രജിത് കുമാര്‍ പറയുന്നു

"വൈല്‍ഡ് കാര്‍ഡ് ആയി വന്ന അഭിഷേക് ശ്രീകുമാര്‍ ആണ് പിന്നെയുള്ളതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അദ്ദേഹം ​ഗെയിമര്‍ തന്നെയാണ്. ഋഷിക്ക് മത്സരാര്‍ഥിയെന്ന നിലയില്‍ സ്ഥിരതയില്ല. ആര് വിജയിക്കുമെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണ് നിലവില്‍. ജിന്‍റോ, അല്ലെങ്കില്‍ അഭിഷേക് വിജയിച്ചാല്‍ ബി​ഗ് ബോസ് ടൈറ്റിലിന് ക്രെഡിബിലിറ്റി ഉണ്ടാവും. ജിന്‍റോ, അഭിഷേക് ഇവരാണ് എന്‍റെ അഭിപ്രായത്തില്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കേണ്ടത്. മൂന്നാം സ്ഥാനം ഋഷിക്കും നാലാം സ്ഥാനം അര്‍ജുനും അഞ്ചാം സ്ഥാനം ജാസ്മിനും കൊടുക്കാം", രജിത് കുമാര്‍ പറയുന്നു. 

ALSO READ : പ്രഭാസിന്‍റെ 'കല്‍ക്കി 2989 എഡി' കേരളത്തിലെത്തിക്കുന്നത് ദുല്‍ഖര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios