കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകളുടെ പ്രദർശനം അനിശ്ചിതത്വത്തിലായി. സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാത്ത ചിത്രങ്ങൾക്ക് കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നൽകേണ്ട എക്സംഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
സെൻസർ എക്സംഷൻ സർട്ടിഫിക്കറ്റ് കിട്ടാതെ വന്നതോടെ കേരളം രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകളുടെ പ്രദർശനത്തിൽ അനിശ്ചിതത്വം. ഇന്നും ഇന്നലെയുമായി ഏഴ് സിനിമകളുടെ പ്രദർശനം മുടങ്ങി. നാളെ 8 ചിത്രങ്ങളുടെ പ്രദർശനം മുടങ്ങിയേക്കും.
ചലച്ചിത്ര മേളയിൽ സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത സിനിമകൾ എക്സംഷൻ സർട്ടിഫിക്കറ്റോട് കൂടിയാണ് സാധാരണ പ്രദർശിപ്പിക്കാറുള്ളത്. ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയമാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.
'ബാറ്റിൽഷിപ്പ് പൊട്ടംപ്കിൻ' അടക്കമുള്ള സിനിമകളുടെ പ്രദർശനം പ്രതിസന്ധിയിലാണ്. പലസ്തീൻ പാക്കേജിലെ 3 സിനിമകൾക്ക് പ്രദർശന അനുമതി കിട്ടിയിട്ടില്ല. സെൻസർ സർട്ടിഫിക്കറ്റ് കിട്ടാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നൽകുന്ന സെൻസർ എക്സമ്പ്ഷൻ അനിവാര്യമാണ്. അനുമതി കിട്ടാത്തതിനാൽ വിഖ്യാത ചിത്രങ്ങളുടെ അടക്കം പ്രദർശനം മുടങ്ങുന്ന സാഹചര്യമാണ്.
പ്രദർശനം അനിശ്ചിതത്വത്തിലായ സിനിമകൾ:
1. THE GREAT DICTATOR
2. PALESTINE 36
3. A POET: UNCONCEALED POETRY
4. RED RAIN
5. ALL THAT'S LEFT OF YOU
6. RIVERSTONE
7. BAMAKO
8. THE HOUR OF THE FURNACES
9. BATTLESHIP POTEMKIN
10. TUNNELS: SUN IN THE DARK
11. BEEF
12. CLASH
13. YES
14. EAGLES OF THE REPUBLIC
15. FLAMES
16. HEART OF THE WOLF
17. TIMBUKTU
18. ONCE UPON A TIME IN GAZA
19. WAJIB
പ്രദർശന അനുമതി നൽകാത്തത് മേള അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമം ആണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ആരോപിച്ചു. രാജ്യം എത്ര അപകടരമായ അവസ്ഥയിലാണ് എന്ന് ഇത് വ്യക്തമാകുന്നു. ചലച്ചിത്രമേളയെ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. പേര് കണ്ട് ചിത്രങ്ങൾക്ക് അനുമതി നിഷേധിക്കരുത് എന്ന് അടൂർ ഗോപാലകൃഷ്ണനും വിമർശിച്ചു.


