രണ്ട് നോമിനേഷനുകൾ; കാനിന് പിന്നാലെ ഗോൾഡൻ ഗ്ലോബിൽ തിളങ്ങാൻ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്'
ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രതിപാദ്യ വിഷയം.
ന്യൂയോർക്ക്: കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങിയ 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) ഗോള്‍ഡന്‍ ഗ്ലോബില്‍ രണ്ടു നോമിനേഷനുകള്‍ നേടി ചരിത്രം കുറിച്ചു. മികച്ച സംവിധാനത്തിന് പായല്‍ കപാഡിയക്ക് നോമിനേഷന്‍ ലഭിച്ചു. സംവിധാനത്തിന് ആദ്യമായാണ് ഒരിന്ത്യയിൽനിന്നുള്ള ഒരാൾക്ക് ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്നത്. മികച്ച ഇംഗ്ലീഷിതര ഭാഷാ ചിത്രത്തിനും നാമനിർദേശം ചെയ്യപ്പെട്ടു. 82-ാമത് ഗോള്‍ഡന്‍ ഗ്ലോബിനുള്ള നോമിനേഷനുകള്‍ തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്സിന്റെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രതിപാദ്യ വിഷയം. മലയാള നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ. കാൻ ഫെസ്റ്റിവലിൽ ഗ്രാന്റ് പ്രിക്സ് പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്.