Thallumaala : ടൊവിനോയുടെ 'തല്ലുമാല' കസറിയോ ? പ്രേക്ഷക പ്രതികരണങ്ങള്‍ ഇങ്ങനെ
ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെയും ടൊവിനോയുടെ അഭിനയത്തെയും പ്രേക്ഷകർ ഒരേ സ്വരത്തിൽ പ്രശംസിക്കുന്നുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോയും കല്യാണി പ്രിയദര്‍ശനുമാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൊവിനോയുടെ ഒരു കരിയർ ബെസ്റ്റ് പെർഫോമൻസ് പ്രതീക്ഷിക്കുന്ന തല്ലുമാല ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളെയും ടൊവിനോയുടെ അഭിനയത്തെയും പ്രേക്ഷകർ ഒരേസ്വരത്തിൽ പ്രശംസിക്കുന്നുണ്ട്.
"നോൺ ലീനിയർ സ്റ്റോറി ടെല്ലിംഗ്, കണ്ണൂർ ചിറക്കൽ ധനരാജ് തിയേറ്ററിൽ ചിത്രീകരിച്ച ഫൈറ്റ് 'തൂക്കു ഐറ്റം', ടൊവിനോ തോമസിന്റെ ആദ്യ 50 കോടി, മാന്യമായ സ്ലോ ഫേസ് ഒന്നാം പകുതിയും ഉയർന്നുവരുന്ന രണ്ടാം പകുതിയും നല്ല ട്വിസ്റ്റും ക്ലൈമാക്സും വേറെ ലെവൽ, തിയറ്ററിൽ തന്നെ കാണേണ്ട സിനിമ, ആദ്യ പകുതി മികച്ചതാണ്, ഗംഭീരമായി ചിത്രീകരിച്ച സംഘട്ടന രംഗങ്ങൾ. ടൊവിനോയും ഷൈനും പൊളിച്ചു", എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങൾ.
അതേസമയം, കേരളത്തില്‍ 231 തിയറ്ററുകളിലാണ് തല്ലുമാല പ്രദർശനത്തിന് എത്തിയത്. മലയാളത്തില്‍ അടുത്ത ബോക്സ് ഓഫീസ് വിജയമായേക്കാവുന്ന ചിത്രം എന്നാണ് തല്ലുമാലയെ ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തിയിരിക്കുന്നത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്. ഛായാഗ്രഹണം ജിംഷി ഖാലിദ്, ഗാനരചന മുഹ്‌സിന്‍ പരാരി, സംഗീതം വിഷ്ണു വിജയ് സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാർത്താ പ്രചരണം എ എസ് ദിനേശ്. മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്സ്ക്യൂറ എന്‍റര്‍ടെയ്ന്‍മെന്‍റ്.
ആവിഷ്കാര സ്വതന്ത്ര്യം പടിക്ക് പുറത്തോ? ഒരേദിവസം റിലീസ് ചെയ്ത 3 സിനിമകൾക്ക് ബഹിഷ്കരണ ആഹ്വാനം