തമിഴ്‌നാട് മുഖ്യമന്ത്രിയായ ശേഷം നടൻ വിജയ്, തൻ്റെ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിന് നിയമനം നല്‍കിയത് വിവാദമായി. പൊതുപണം ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് മുൻ ബിഗ് ബോസ് താരം ജൂലി വിജയിക്കെതിരെ രംഗത്തെത്തി.

കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ നടൻ വിജയ് തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറിയിട്ട് മൂന്ന് ദിവസം പിന്നിടുകയാണ്. ഇതിനകം തന്നെ ജനപ്രീതി നേടുന്ന നിയമങ്ങൾ അടക്കം പ്രാബല്യത്തിൽ കൊണ്ടുവരാനുള്ള നീക്കം വിജയ് നടത്തി കഴിഞ്ഞു. ഇത് വലിയ തോതിൽ ശ്രദ്ധനേടുകയും ചെയ്തു. ഇതിനിടയിൽ വിജയിയുടെ ജ്യോതിഷിയും പാർട്ടി വക്താവുമായ റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിന് സർക്കാർ ജോലി നൽകിയത് വിവാദത്തിന് വഴിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയിട്ടാണ് റിക്കി രാധന്റെ നിയമനം. വിജയിയുടെ നടപടിയിൽ രൂക്ഷ വിമർശനമാണ് വിവിധ ഭാ​ഗങ്ങളിൽ നിന്നും ഉയരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇക്കാര്യം ചൂണ്ടിക്കാട്ടി വിജയിയെ കടന്നാക്രമിച്ചിരിക്കുകയാണ് മുൻ ബി​ഗ് ബോസ് താരവും ആർട്ടിസ്റ്റുമായ ജൂലി. മുഖ്യമന്ത്രി ആയ ശേഷം നടത്തിയ ആദ്യ തട്ടിപ്പിന് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞാണ് വിജയ്ക്ക് എതിരെ ജൂലി സംസാരിച്ചത്. "ഞങ്ങൾ പെരിയോരെ ഇഷ്ടപ്പെടുന്നവരാണ്. സനാദനത്തിന് എതിരായവരാണ്. പക്ഷേ നിങ്ങളുടെ വിശ്വാസങ്ങളെ ഞങ്ങൾ മാനിക്കുന്നുണ്ട്. അതിനെ ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ദൈവത്തെ ആരാധിക്കരുതെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. കുമ്പിട്രോ സാമി എന്ന് പറയുന്നത് തെറ്റാണെന്നെ പറഞ്ഞിട്ടുള്ളൂ. എന്തായാലും പ്രധാനപ്പെട്ടൊരു ജോലി, അത്രയും പ്രധാനപ്പെട്ടൊരു ജ്യോത്സ്യന് കൊടുത്തിരിക്കുന്നു(പരിഹാസത്തോടെ). അയാൾക്ക് കൊടുക്കുന്ന പ്രതിഫലം എവിടെ നിന്നാണ് വരുന്നത് ? അത് ഞങ്ങളുടെ നികുതി പണമല്ലേ?", എന്ന് ജൂലി പറയുന്നു.

ഒപ്പം ജനങ്ങളുടെ നികുതിപ്പണം ഒരിക്കലും ദുർവിനിയോ​ഗം ചെയ്യില്ലെന്ന് പ്രചരണ റാലിക്കിലെ വിജയ് പറയുന്നൊരു വീഡിയോയും ജൂലി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുമായി രം​ഗത്ത് എത്തിയത്. പലരും ജൂലിയെ സപ്പോർട്ട് ചെയ്തെങ്കിലും ഭൂരിഭാ​ഗം പേരും ജൂലിയ്ക്ക് എതിരെ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. വിജയ് തെരഞ്ഞെടുപ്പിൽ നിൽക്കുന്നുവെന്ന് അറിഞ്ഞത് മുതൽ അദ്ദേഹത്തിനെതിരെ വലിയ വിമർശനങ്ങൾ ജൂലി പറയുന്നുണ്ടായിരുന്നു. വിജയിച്ചപ്പോൾ, പ്രതിപക്ഷത്ത് ഡിഎംകെ ആണെന്നും അവർ ആ സ്ഥാനത്ത് ഇരിക്കുന്നത് എത്ര അപകടകരമാണെന്ന് വരും ദിവസങ്ങളിൽ വിജയ്ക്ക് മനസിലാകുമെന്നും ജൂലി പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming