ബോബി കൊല്ലിയുടെ സംവിധാനത്തില്‍ ചിരഞ്ജീവി.

മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം മെയ് 21 ന് ആരംഭിക്കുന്നു. പ്രശസ്ത പ്രൊഡക്ഷൻ ബാനർ ആയ കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണൻ നിർമ്മിക്കുന്ന ഈ ഹൈ-വോൾട്ടേജ് എന്റർടെയ്‌നർ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് #ചിരുബോബി2 / #ചിരു158 എന്നാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റ് മെയ് 21 ന് അതിന്റെ ഔപചാരികമായ ലോഞ്ചിനായി ഒരുങ്ങുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

തന്റെ ആവേശകരമായ ഒരു ജിം-സെഷൻ വീഡിയോയിലൂടെയാണ് ചിരഞ്ജീവി ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന് ശക്തമായ ഒരു പുതിയ രൂപം നൽകാൻ അദ്ദേഹം നടത്തുന്ന കഠിന പരിശ്രമവും ഈ വീഡിയോ കാണിച്ചു തരുന്നുണ്ട്. ഘടനാപരമായ പരിശീലന രീതിയിലൂടെ സ്ഫോടനാത്മക ശക്തിയും, അസാധാരണമായ സ്റ്റാമിനയും ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കായി രൂപപ്പെടുത്തുകയാണ് താരം. YouTube video player സിനിമയോടുള്ള അദ്ദേഹത്തിന്റെ ഭ്രമം ഇപ്പോഴും മറ്റുള്ളവരെക്കാൾ മൈലുകൾ മുന്നിലാണ് എന്ന് കാണിച്ചു തരുന്ന അതിശയകരമായ ജിം സെഷൻ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. ഓരോ വ്യായാമത്തിലും അദ്ദേഹം കൊണ്ടുവരുന്ന തീവ്രത, അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ നൽകാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത കാണിച്ചു തരുന്നു.

നേരത്തെ, ചിത്രത്തിൻ്റെ നിർമ്മാതാക്കൾ ആകർഷകമായ ഒരു കൺസെപ്റ്റ് പോസ്റ്ററും, ശ്രദ്ധേയമായ ഒരു ലുക്ക് ടെസ്റ്റ് ഇമേജും പുറത്തിറക്കിയതുമുതൽ ചിത്രത്തെക്കുറിച്ചുള്ള ആവേശം ആരാധകർക്കിടയിൽ ഏറെ ശക്തമാണ്. ഇവരുടെ മുൻ ചിത്രമായ വാൾട്ടെയർ വീരയ്യയുടെ വൻ വിജയത്തിന് ശേഷം, ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്നത് സ്വാഭാവികമായും പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

തന്റെ മാസ് പാക്കേജിലൂടെ ഉള്ള കഥപറച്ചിലിന് പേരുകേട്ട ബോബി കൊല്ലി, ചിരഞ്ജീവിക്കായി ഏറ്റവും തീവ്രവും ശക്തവുമായ കഥാപാത്രങ്ങളിലൊന്നാണ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്. ആരാധകർക്കും സാധാരണ പ്രേക്ഷകർക്കും അനുയോജ്യമായ രീതിയിൽ സ്‌ഫോടനാത്മകമായ സീക്വൻസുകൾ, അതിശയിപ്പിക്കുന്ന എലിവേഷനുകൾ, വിസിൽ അടിക്കാൻ പ്രേരിപ്പിക്കുന്ന നിമിഷങ്ങൾ എന്നിവ ഈ ചിത്രത്തിൽ ഉണ്ടായിരിക്കുമെന്ന് ആണ് പ്രതീക്ഷിക്കപ്പെടുന്നത്.

രചന, സംവിധാനം: ബോബി കൊല്ലി, പ്രൊഡക്ഷൻ ബാനർ: കെവിഎൻ പ്രൊഡക്ഷൻസ്, നിർമ്മാതാവ്: വെങ്കട്ട് കെ നാരായണ, പിആർഒ: ശബരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക