Asianet News MalayalamAsianet News Malayalam

'അജിത്തിനോട് പറഞ്ഞ കഥയുമായാണ് ധനുഷിനെ സമീപിച്ചത്, പുതിയ പ്രൊജക്റ്റിനെ കുറിച്ച് 'തുനിവ്' സംവിധായകൻ

ധനുഷിനെ നായകനാക്കി ഒരുക്കുന്ന സിനിമയെ കുറിച്ച് 'തുനിവി'ന്റെ സംവിധായകൻ.

H Vinod about Dhanush starrer new project
Author
First Published Jan 10, 2023, 7:29 PM IST

'ചതുരംഗ വേട്ടൈ 'എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് എച്ച് വിനോദ് ആദ്യമായി സംവിധായകനായി വരവറിയിച്ചത്. അജിത്ത് നായകനായുള്ള 'തുനിവ്' എന്ന ചിത്രമാണ് എച്ച് വിനോദിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്. വൻ പ്രതീക്ഷകളുള്ള ചിത്രമാണ് ഇത്. ധനുഷിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളും ആരാധകര്‍ ചര്‍ച്ചയാക്കുകയാണ് ഇപ്പോള്‍.

'തുനിവ്' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള ഒരു അഭിമുഖത്തിലാണ് ധനുഷ് ചിത്രത്തെ കുറിച്ച് എച്ച് വിനോദ് മനസ് തുറന്നത്. 'ചതുരംഗ വേട്ടൈ'യുടെ വലിയ പതിപ്പാണ് താൻ അജിത്തിനോട് ആദ്യം സംസാരിച്ചത്. എന്നാല്‍ അജിത്തിന് അത് വര്‍ക്കായില്ല. അജിത്തിനോട് പറഞ്ഞ കഥയുമായാണ് ധനുഷിനെ താൻ സമീപിച്ചത് എന്നും എച്ച് വിനോദ് പറയുന്നു.

'തുനിവ്' റിലീസ് ചെയ്യുക നാളെയാണ്. 'തുനിവി'ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

'തുനിവി'നു ശേഷം വിഘ്‍നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

കേരളത്തില്‍ 'വാരിസ്' ആഘോഷമാകും, റിലീസ് ദിവസം ഹൗസ് ഫുള്‍ ഷോകള്‍

Follow Us:
Download App:
  • android
  • ios