രണ്ടാം സ്ഥാനത്ത് പ്രഭാസ് നായകനായി എത്തിയ ആദിപുരുഷ് ആണ്.

2023 അവസാനിച്ച് 2024 തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വർഷം സിനിമ മേഖലയിൽ വിജയങ്ങളെക്കാൾ ഇരട്ടി മോശം പ്രകടനം കാഴ്ചവച്ച സിനിമകളായിരുന്നു. അത് ബോളിവുഡിലായാലും തെന്നിന്ത്യൻ സിനിമയിലായാലും. അത്തരത്തിൽ 2023ൽ പുറത്തിറങ്ങി മോശം റേറ്റിംഗ് ലഭിച്ച സിനിമകളുടെ കണക്ക് പുറത്തുവിട്ടിരിക്കുകയാണ് ബോളിവുഡ് എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയ്. 

ആകെ ഇരുപത്തി മൂന്ന് സിനിമകൾക്കാണ് മോശം റേറ്റിംഗ് ലഭിച്ചിരിക്കുന്നത്. അതിൽ വിജയിയുടെ ഹിറ്റ് ചിത്രം വാരിസ്, ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത, ഏറെ ശ്രദ്ധിക്കപ്പെട്ട അനിമൽ തുടങ്ങിയവയും ഉൾപ്പെടുന്നു. ലിസ്റ്റിൽ ആദ്യത്തേത് ദ ആർച്ചീസ് ആണ്. അഞ്ചിൽ രണ്ടാണ് റേറ്റിംഗ്. രണ്ടാം സ്ഥാനത്ത് പ്രഭാസ് നായകനായി എത്തിയ ആദിപുരുഷ് ആണ്. വൻ ഹൈപ്പോടെ എത്തിയ ചിത്രം റിലീസ് വേളയിൽ തന്നെ ട്രോളുകളും വിമർശനങ്ങളും നേരിട്ടിരുന്നു. ഇതിനും അഞ്ചിൽ രണ്ടാണ് റേറ്റിംഗ്. 

മൂന്നാം സ്ഥാനത്ത് ഗണപതും നാലാം സ്ഥാനത്ത് സൽമാൻ ഖാന്റെ കിസി കാ ഭായ് കിസി കി ജാനും ആണ്. അഞ്ചിൽ ഒന്നും അഞ്ചിൽ രണ്ടും ആണ് യഥാക്രമം ഇവയുടെ റേറ്റിംഗ്. അഞ്ചിൽ ഒന്നര റേറ്റിങ്ങുമായി യാരിയൻ 2 ആണ് അഞ്ചാം സ്ഥാനത്ത്. ബാവാൽ(1.5/5), രൺബീർ കപൂറിന്റെ അനിമൽ(2/5), ആൻഖ് മിക്കോളി(1/5), UT69( 2/5), ദ നൺ2(2/5) എന്നിവയാണ് തുടർന്നുള്ള അഞ്ച് സ്ഥാനങ്ങളിൽ. 

മകന്റെ ഫീസടക്കാൻ പണമില്ല, ഓരോവർഷവും ഒരോലക്ഷം; തന്റെ സംവിധായകനെ ചേർത്തുനിർത്തിയ സൂര്യ

ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത പതിനൊന്നാം സ്ഥാനത്താണ്. 1.5/5 ആണ് റേറ്റിംഗ്. ഗദർ 2(1/5), മെഗ് 2 (2/5), 72 ഹൂറൈൻ(2/5), ഇൻസൈഡിയസ്: ദി റെഡ് ഡോർ(2/5), 1920: ഹൊറർ ഓഫ് ദി ഹാർട്ട്( 1/5), ട്രാൻസ്ഫോമേഴ്സ്: റൈസ് ഓഫ് ദി ബീറ്റ്സ്(2/5), 1947 ഓഗസ്റ്റ് 16 (1/5), അക്ഷയ് കുമാറിന്റെ സെൽഫി(2/5), ഷെഹ്സാദ(2/5), മിഷൻ മജ്നു(2/5), വിജയ് ചിത്രം വാരിസ്(2/5) എന്നിങ്ങനെയാണ് ലിസ്റ്റിലുള്ള മറ്റ് സിനിമകൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..