വിജയ്‍യുടെ അവസാന ചിത്രമാണ് ജനനായകൻ.

വിജയ് നായകനായ ജനനായകൻ ഒടുവില്‍ ഇന്നലെ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു ചിത്രം കൂടിയാണിത്. ആ രീതിയലാണ് ചിത്രത്തിന്റെ വിജയ്‍യുടെ ആരാധകര്‍ വരവേല്‍പ് നല്‍കിയിരിക്കുന്നതും. എന്നാല്‍ ജനനായകന് ഒരു സിനിമ എന്ന നിലയില്‍ സമ്മിശ്ര പ്രതികരണം മാത്രമാണ് ലഭിക്കുന്നത്. വിജയ്‍യുടെ അവസാന സിനിമ എന്നതിനാല്‍ ഒരു തവണ കാണാം എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രേക്ഷകര്‍ കുറിപ്പ് എഴുതുന്നു. ദളപതി ഷോ മാത്രമാണ് ആകെ ചിത്രത്തില്‍ ഉള്ളതെന്നും പ്രതികരണം വരുന്നു. എന്നാല്‍ പൈസ വസൂലാക്കുന്ന ചിത്രം എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചുണ്ട്. അതിനിടെ പൂജാ ഹെഗ്‍ഡെ പങ്കുവെച്ച ഒരു ബിടിഎസ് ചിത്രമാണ് ശ്രദ്ധ നേടുന്നത്. വിജയ്‍ക്കൊപ്പമുള്ള ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പൂജ ഹെഗ്‍ഡെ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ജനനായകനില്‍ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ഉള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.

ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനില്‍ അതിഥി താരങ്ങളായി എത്തിയിട്ടുണ്ട്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്- ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പിആർഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ എന്നിവരാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക