ജെയിംസ് ബോണ്ട് ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത; ഡാനിയല്‍ ക്രേഗ് ഉടൻ തിരിച്ചെത്തും
ലോകമെമ്പാടുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമ. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെ നായകൻ ഡാനിയല്‍ ക്രേഗിന് പരുക്കേറ്റിരുന്നു. ചികിത്സയ്‍ക്കായി ഡാനിയല്‍ ക്രേഗ് അമേരിക്കയിലേക്ക് തിരിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്ക് ഒരു ആശ്വാസവാര്‍ത്ത വരുന്നു. ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കുമെന്നാണ് വാര്‍ത്ത. ഡാനിയല്‍ ക്രേഗിന്റെ പരുക്ക് സാരമുള്ളതല്ലെന്നും നിര്‍ത്തിവച്ച ഷൂട്ടിംഗ് ഒരാഴ്‍ചയ്‍ക്കുള്ളില്‍ വീണ്ടും തുടങ്ങുമെന്നുമാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്.
ലോകമെമ്പാടുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്നതാണ് ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമ. ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നതിനിടെ നായകൻ ഡാനിയല്‍ ക്രേഗിന് പരുക്കേറ്റിരുന്നു. ചികിത്സയ്‍ക്കായി ഡാനിയല്‍ ക്രേഗ് അമേരിക്കയിലേക്ക് തിരിക്കുകയും ചെയ്‍തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്ക് ഒരു ആശ്വാസവാര്‍ത്ത വരുന്നു. ഷൂട്ടിംഗ് ഉടൻ പുനരാരംഭിക്കുമെന്നാണ് വാര്‍ത്ത. ഡാനിയല്‍ ക്രേഗിന്റെ പരുക്ക് സാരമുള്ളതല്ലെന്നും നിര്‍ത്തിവച്ച ഷൂട്ടിംഗ് ഒരാഴ്‍ചയ്‍ക്കുള്ളില്‍ വീണ്ടും തുടങ്ങുമെന്നുമാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്.
തുടക്കത്തില്‍ കരുതിയതുപോലെ ഡാനയില്‍ ക്രേഗിന്റെ പരുക്ക് അത്ര സാരമുള്ളതല്ല. ഒരാഴ്‍ചയ്ക്കുള്ളില്‍ ഡാനിയല്‍ ക്രേഗ് തിരിച്ചെത്തുമെന്നുമാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ സിനിമയിലെ സാധാരണ രംഗങ്ങളായിരിക്കും ചിത്രീകരിക്കുക. ആക്ഷൻ രംഗത്തിനിടെയായിരുന്നു ഡാനിയല്‍ ക്രേഗിന് പരുക്കേറ്റത്. അതേസമയം ഒസ്‍കര്‍ ജേതാവ് റമി മലേക് ആയിരിക്കും വില്ലൻ കഥാപാത്രമായി എത്തുക. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് ചില സൂചനകളും പുറത്തുവിട്ടിരുന്നു. സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.