ശക്തമായ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു ഫാമിലി ഡ്രാമയാണ് 'പ്രതിച്ഛായ'. പുറത്തിറങ്ങിയ ടീസർ അച്ഛൻ-മകൻ ബന്ധത്തിനും സംഭാഷണങ്ങൾക്കും പ്രാധാന്യം നൽകുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ബാലചന്ദ്രമേനോൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അഴിമതി കേസ് എത്ര വലുതാണെങ്കിലും അതിലൊരു കംബാക്ക് ഉണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി. പക്ഷെ എത് കേസിലാണ് അതില്ലാത്തത് എന്നൊരു ചോദ്യം ബാക്കി നിർത്തുന്ന മുഹൂർത്തങ്ങൾ. ഇന്ന് റിലീസാവുന്ന പ്രതിച്ഛായയുടെ ടീസർ പ്രതീക്ഷ നൽകുന്നതാണ്. ശക്തമായൊരു പൊളിറ്റിക്കൽ പശ്ചാത്തലത്തിലുള്ള ഫാമിലി ഡ്രാമയായിരിക്കും ചിത്രം എന്നു സൂചിപ്പിക്കുന്ന ടീസറാണ് പുറത്തു വിട്ടിരിക്കുന്നത്.
അച്ഛനും മകനും തമ്മിലുളള അതിമനോഹരമായ മുഹൂർത്തങ്ങൾ ടീസറിൽ കാണാം. സിനിമയിലെ പ്രധാനപ്പെട്ട സംഭാഷണ ശകലങ്ങൾ കൊണ്ട് സംപുഷ്ടമാണ് ടീസർ. സ്നേഹവും കാരുണ്യവും കാണിക്കേണ്ടിടത്ത് കാണിക്കും, കണക്കു തീർക്കേണ്ടിടത്ത് കണക്ക് തീർക്കും എന്ന് പറയുന്ന രാഷ്ട്രീയക്കാരനായി ബാലചന്ദ്രമേനോന്റെ കഥാപാത്രത്തെ കാണാം. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ബാലചന്ദ്രമേനോൻ ചെയ്യുന്ന ശക്തമായ കഥാപാത്രമാണ് പ്രതിഛായയിലെ വർഗീസ്.
രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് പ്രതിഛായ. നിവിനെക്കൂടാതെ ബാലചന്ദ്രമേനോൻ, ഷറഫുദ്ധീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. പിആർഒ- സതീഷ് എരിയാളത്ത്.


