2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതൽ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നിർമ്മാണം.
കൊച്ചി: പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത 'പുഴ മുതല്‍ പുഴ വരെ'. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിന്‍റെ സെന്‍സറിംഗ് കഴിഞ്ഞുവെന്നതാണ് പുതിയ വാര്‍ത്ത. ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. 189 മിനുട്ടാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യം.
സെൻസറിങ്ങിനെ ചുറ്റിപ്പറ്റിയുള്ള പ്രശ്നങ്ങൾക്ക് ഒടുവിൽ മാർച്ച് മൂന്നിന് പുഴ മുതൽ പുഴ വരെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് സംവിധായകന്‍ രാമസിംഹന്‍ നേരത്തെ അറിയിച്ചത്. ഈ അവസരത്തിൽ ചിത്രത്തിന്‍റെ പരസ്യവുമായി ബന്ധപ്പെട്ട് രാമസിംഹൻ കുറിച്ച വാക്കുകള്‍ നേരത്തെ വാര്‍ത്തയായിരുന്നു.
പുഴ മുതൽ പുഴ വരെയ്ക്ക് പരസ്യങ്ങൾ ഉണ്ടാകില്ലെന്നും ഇത് ജനങ്ങളുടെ സിനിമയാണെന്നും അവർ പരസ്യക്കാരായി മാറും. കാരണം അവരാണിത് നിർമിച്ചതെന്നും രാമസിംഹൻ കുറിക്കുന്നു."ഒരു പത്ര പരസ്യവും കാണില്ല, ഒരു ചാനൽ പരസ്യവും ഉണ്ടാവില്ല. ഇത് ജനങ്ങളുടെ സിനിമ,അവർ പരസ്യക്കാരായി മാറും കാരണം അവരാണിത് നിർമിച്ചത്.. അവർ വിതച്ചത് അവർ കൊയ്യും.അവനവന്റെ ധർമ്മം.. അതാണ്... മമധർമ്മ", എന്നായിരുന്നു സംവിധായകൻ കുറിച്ചത്.
2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതൽ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. 'മമ ധര്‍മ്മ'യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് നിർമ്മാണം. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത്. ജോയ് മാത്യുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എ സര്‍ട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏഴ് കട്ടുകള്‍ ആണ് സിനിമയ്ക്ക് സെൻസർ ബോർഡ് നിർദ്ദേശിച്ചതെന്ന് സംവിധായകൻ അറിയിച്ചിരുന്നു.
1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാൽ നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നത കാരണം ആഷിക് അബുവും പൃഥ്വിരാജും സിനിമയിൽ നിന്നും പിന്മാറിയിരുന്നു.
പതിഞ്ഞ താളത്തിൽ, ത്രില്ലടിപ്പിച്ച കുറ്റാന്വേഷണ ചിത്രം; ജോജുവിന്റെ 'ഇരട്ട' രണ്ടാം വാരത്തിലേക്ക്
പഠാനൊപ്പം 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ' തിയറ്ററിലേക്ക്; റി- റിലീസിന് ഷാരൂഖ് ചിത്രം
