തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു
ഇളയരാജയുമായുള്ള കൂട്ടുകെട്ട് ആയിരുന്നു ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്.
ചെന്നൈ: തമിഴകത്തിന്റെ പ്രിയ ഗായിക ഉമ രമണൻ അന്തരിച്ചു. എഴുപത്തി രണ്ട് വയസായിരുന്നു. ചെന്നൈയിൽ വീട്ടിൽ ഇന്നലെ(മെയ് 1) ആയിരുന്നു. മരണകാരണം എന്താണ് എന്ന് വ്യക്തമായിട്ടില്ല. ഗായകൻ എ വി രമണൻ ആണ് ഭർത്താവ്. വിഘ്നേഷ് ആണ് മകൻ. പ്രിയ ഗായികയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നിരവധി പേർ രംഗത്ത് എത്തുന്നുണ്ട്.
തമിഴ് സിനിമകളിലെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദം നൽകിയ ആണ് ഉമ നാരായണൻ. 1977ൽ ശ്രീകൃഷ്ണലീല എന്ന ഗാനത്തോടെയാണ് ഉമ പിന്നണി ഗാനരംഗത്ത് എത്തുന്നത്. ഭർത്താവിന് ഒപ്പമായിരുന്നു ഗാനാലാപനം.
ഭർത്താവിനൊപ്പം നിരവധി കച്ചേരികളിലും ഇവർ പാടിയിട്ടുണ്ട്. മുപ്പത്തി അഞ്ച് വർഷത്തിൽ ആറായിരത്തിലേറെ കച്ചേരികൾ ഉമ നടത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
എതിരാളിക്ക് മുന്നിൽ വീണോ? ദിലീപ് പടത്തിന് സംഭവിക്കുന്നത് എന്ത് ? 'പവി കെയർടേക്കർ' കളക്ഷൻ
ഇളയരാജയുമായുള്ള കൂട്ടുകെട്ട് ആയിരുന്നു ഉമയെ പ്രശസ്തിയിലേക്ക് നയിച്ചത്. നൂറോളം ഗാനങ്ങൾ ഇളയരാജയ്ക്ക് ഒപ്പം ഉമ പാടിയിട്ടുണ്ട്. ‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേൾക്കും കാലം’, ‘പൂ മാനേ’ തുടങ്ങിയ പാട്ടുകൾ ഇതിൽ ശ്രദ്ധേയമാണ്. വിജയ് നായകനായി എത്തിയ തിരുപ്പാച്ചി എന്ന ചിത്രത്തിലെ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ഗാനമാണ് ഉമ അവാസനമായി പാടിയത്. മണി ശർമ ആയിരുന്നു ഗാനത്തിന് സംഗീതം നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..