തിരുവനന്തപുരം: ഫിലിം സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സമീപകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയതും, കഥകളി എന്ന ചിത്രത്തിന്‍റെ സര്‍ട്ടിഫിക്കേഷന്‍ പ്രതിസന്ധിയിലായാതും, ഉഡ്ത പഞ്ചാബ് വിവാദവും ഒക്കെ ഫിലിം സര്‍ട്ടിഫിക്കേഷന്‍ വിവാദങ്ങളുടെ ഏറ്റവും പുതിയ എപ്പിസോഡുകള്‍.

ഈ സമയത്താണ് ഒരു മലയാളസിനിമക്ക് ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ട് 50 വര്‍ഷം തികയുന്നത്. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്താണ് കല്ല്യാണ രാത്രിയില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചത്. 1966 ജൂലൈ 15ന് ഇറങ്ങിയ ഒരു ചിത്രം പഴയ എം കൃഷ്ണന്‍ നായരാണ് സംവിധാനം ചെയ്തത്. 

സിനിമയില്‍ പേടിപ്പെടുത്തുന്ന രംഗങ്ങളുണ്ടായത് കൊണ്ടാണ് കല്യാണ രാത്രിക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. കുട്ടികളെ സിനിമ കാണിക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. നിത്യഹരിത നായകനായ പ്രേം നസീറായിരുന്നു കല്യാണ രാത്രിയിലെ നായകന്‍. ജോസ് പ്രകാശ്, പറവൂര്‍ ഭരതന്‍ എന്നിങ്ങനെ വലിയ താരനിര ചിത്രത്തിലുണ്ടായിരുന്നു. അന്നത്തെ വലിയ ബോക്സ് ഓഫീസ് ഹിറ്റുകളില്‍ ഒന്നായിരുന്നു കല്ല്യാണരാത്രിയില്‍?