നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങരുത് എന്താണോ ചെയ്യാന്‍ ആഗ്രഹിക്കുന്നത് അത് സ്ത്രീകള്‍ ചെയ്യണം
തിരുവനന്തപുരം:ഇരുപത് വര്ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 'ഞണ്ടുകളുടെ നാട്ടില് ഒരിടവേള'യിലൂടെ ശാന്തി കൃഷ്ണ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നത്.തുടക്കചിത്രമായ 'നിദ്ര'യിലെ അശ്വതിയെ പ്രേക്ഷകര് സ്വീകരിച്ച പോലെ രണ്ടാം വരവിലും ശാന്തി കൃഷ്ണയെ പ്രേക്ഷകര് സ്വീകരിച്ചു.
അമ്മയാകുന്നതോടെ സ്വന്തം ആവശ്യങ്ങള് മറക്കുമെന്നും താനും ആ കാറ്റഗറിയിലായിരുന്നെന്നും ശാന്തി കൃഷ്ണ. നൃത്തത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ട്രിവാന്ഡ്രം ടൈസിന് നല്കിയ അഭിമുഖത്തിലാണ് ശാന്തി കൃഷ്ണ സംസാരിച്ചത്. സ്വന്തം കഴിവുകളെക്കുറിച്ച് മറക്കുകയും മറ്റൊരു ലോകമുണ്ടാക്കി അതിന് മുകളില് മക്കളെയും ഭര്ത്താവിനെയും പ്രതിഷ്ഠിച്ചെന്നും എന്നാല് ഇപ്പോള് അത് ശരിയല്ലായിരുന്നെന്ന് അറിയാമെന്നും സ്വന്തമായൊരു ജീവിതം നമുക്ക് വേണമെന്നും ശാന്തി കൃഷ്ണ പറഞ്ഞു.
നാല് ചുമരുകള്ക്കുള്ളില് ഒതുങ്ങരുത്. എന്താണോ ചെയ്യാന് ആഗ്രഹിക്കുന്നത് അത് സ്ത്രീകള് ചെയ്യണം. സാമ്പത്തികമായി സ്വതന്ത്രയാകുന്നത് സ്ത്രീയെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതാണ്. അതുപോലെ ഇഷ്ടമുള്ളത് ചെയ്യുന്നത് വൈകാരികമായി നിങ്ങളെ സഹായിക്കുമെന്നും വളരെ വളരെ വര്ഷങ്ങള്ക്ക് ശേഷമാണ് അത് മനസിലാക്കിയതെന്നും ശാന്തി കൃഷ്ണ പറഞ്ഞു.
