ഹോറര്‍ സിനിമകളുടെ വിജയസംവിധയകനും പ്രശസ്‍ത മെക്സിക്കൻ സംവിധായകനുമായ ഗില്ലെര്‍മോ ടെല്‍ ടോറോയുടെ റൊമാന്‍റിക് ഡ്രാമ ചിത്രം 'ദ ഷേപ്പ് ഓഫ് വാട്ടറി'ന് വെനീസ് ചലച്ചിത്രമേളയില്‍ മികച്ച ചലച്ചിത്രത്തിനുള്ള ഗോള്‍ഡണ്‍ ലയണ്‍ പുരസ്‌കാരം. എഴുപത്തിനാലാമത്തെ വെനീസ് ചലച്ചിത്രമേളയിലാണ് ഗില്ലെര്‍മോ ടെല്‍ ടോറോയുടെ ചിത്രം പുരസ്കാരം കരസ്ഥമാക്കുന്നത്. 

ലാറ്റിൻ അമേരിക്കയിലെ യുവ സംവിധായകർക്കായി പുരസ്കാരം സമർപ്പിക്കുന്നുവെന്ന് ടോറോ പറഞ്ഞു. 1962ൽ ബാൾട്ടിമോറിലെ രഹസ്യ ലബോറട്ടറിയില്‍ ജോലി ചെയ്യുന്ന സ്ത്രീയുടെ ജീവിതത്തിലൂടെയാണ് "ദ ഷേപ്പ് ഓഫ് വാട്ടർ' കടന്നു പോകുന്നത്. 

ഇസ്രയേലി സംവിധായകൻ സാമുവൽ മവോസിന് ഫോക്സ്ട്രോട്ട് എന്ന സിനിമയിലൂടെ പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. ‌‌ "കസ്റ്റഡി' എന്ന ചിത്രം സംവിധാനം ചെയ്ത ഫ്രാൻസിൽ നിന്നുള്ള സേവ്യർ ലെഗ്രാൻഡ് മികച്ച സംവിധായകനായി.