കൊവിഡ് 19: മാസ്ക് ധരിച്ച് ബ്രസീലിയന്‍ ക്ലബ്ബിന്‍റെ പ്രതിഷേധം
അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന് തൊട്ടുമുമ്പ് മാസ്കര് ധരിച്ചാണ് കളിക്കാരെല്ലാം ഗ്രൗണ്ടില്‍ അണിനിരന്നത്.
റിയോഡി ജനീറോ: കൊവിഡ് 19 ആശങ്കകള്‍ക്കിടയിലും നിര്‍ബന്ധിച്ച് കളിപ്പിച്ചതിനെതിരെ, മാസ്ക് ധരിച്ച് ബ്രസീലിയന്‍ ക്ലബ്ബിന്‍റെ പ്രതിഷേധം. ബ്രസീല്‍ ഫുട്ബോള്‍ ക്ലബ്ബ് ഗ്രെമിയോയുടെ കളിക്കാരാണ് മാസ്ക് അണിഞ്ഞ് മത്സരത്തിനെത്തിയത്. മത്സരത്തിനല്ല , താരങ്ങളുടെ ജീവനാണ് അധികൃതര്‍ പ്രാധാന്യം നൽകേണ്ടതെന്ന് പരിശീലകന്‍ റെനറ്റോ പോര്‍ട്ടാലുപ്പി പറഞ്ഞു.
അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിന് തൊട്ടുമുമ്പ് മാസ്കര് ധരിച്ചാണ് കളിക്കാരെല്ലാം ഗ്രൗണ്ടില്‍ അണിനിരന്നത്. മാസ്ക് ധരിച്ചാണ് കളിച്ചതെങ്കിലും മത്സരത്തില്‍ ഗ്രെമിയോ 3-2ന് ജയിച്ചു. ലോകം മുഴുവന്‍ കായിക മത്സരങ്ങള്‍ നിര്‍ത്തിവെക്കുമ്പോള്‍ ബ്രസീലിന് മാത്രം ഇത് ബാധകമല്ലെയെന്ന് കോച്ച് മത്സരശേഷം ചോദിച്ചു.
അതേസമയം പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ , ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന എല്ലാ ഫുട്ബോള്‍ മത്സരങ്ങളും റദ്ദാക്കിയതായി ബ്രസീല്‍ അസോസിയേഷന്‍ അറിയിച്ചു. റിവര്‍ പ്ലേറ്റ് അടക്കം പ്രമുഖ അര്‍ജന്‍റീന ടീമുകള്‍ കഴിഞ്ഞ ദിവസം കളത്തിലിറങ്ങാന്‍ വിസമ്മതിച്ചിരുന്നു.