ഇരു ടീമുകൾക്കും നാല് പോയിന്റ് വീതമുള്ളതിനാൽ നോക്കൗട്ട് പ്രവേശനം നിർണായകമായി.

ബോസ്റ്റൺ: ഇംഗ്ലണ്ടിനെ ഗോൾ രഹിത സമനിലയിലാണ് ഘാന തളച്ചത്. രണ്ടാം വിജയം കരസ്ഥമാക്കി ഗ്രൂപ് ചാമ്പ്യന്മാരായി മുന്നേറാമെന്ന പ്രതീക്ഷയിലെത്തിയ ഇംഗ്ലണ്ടിന് നിരാശയായിരുന്നു ഫലം. ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങളെല്ലാം ഘാനയുടെ പ്രതിരോധക്കോട്ട തകർക്കുന്ന കാഴ്ചകൂടിയാണ് ഇന്നത്തെ മത്സരത്തിൽ കണ്ടത്. ഗോളെന്നുറപ്പിച്ച രണ്ട് അവസരങ്ങളാണ് ക്യാപ്റ്റൻ ഹാരി കെയ്ൻ തുലച്ചത്. ക്രൊയേഷ്യയുമായുള്ള ആദ്യ കളിയിൽ ഇരട്ട ഗോളുകളുമായി തിളങ്ങിയ കെയ്‌നിന്റെ പ്രകടനം ആരാധകർക്കും നിരാശയാണ് സമ്മാനിച്ചത്.

മത്സരത്തിൽ ഇംഗ്ലണ്ട് മധ്യനിരയിലെ പ്രധാനിയായ ജൂഡ് ബെല്ലിങ്ഹാമിനാണ് മാൻ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത്. എന്നാൽ പുരസ്ക്കാരം ലഭിച്ച ശേഷം ജൂഡ് ബെല്ലിങ്ങ്ഹാം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. മാൻ ഓഫ് ദി മാച്ച് പുരസ്കാരം താൻ അര്ഹിക്കുന്നില്ലെന്നായിരുന്നു ബെല്ലിങ്ങ്‌ഹാമിന്റെ പ്രതികരണം. ഘാനയിലെ പ്രതിരോധനിര താരമായിരുന്നു ഇതിന് അർഹനെന്നും ബെല്ലിങ്ങ്ഹാം കൂട്ടിച്ചേർത്തു. ബെല്ലിങ്ങ്‌ഹാമിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിനെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ നിരവധിപേരാണ് രംഗത്തുവരുന്നത്.

Scroll to load tweet…

അതേസമയം ഗ്രൂപ് എല്ലിൽ ഇംഗ്ലണ്ടിനും ഘാനയ്ക്കും നാല് പോയൻതുകൾ വീതമാണുള്ളത്. ഗോൾ വ്യത്യാസത്തിൽ ഇംഗ്ലണ്ട് ആണ് മുന്നിട്ട് നിൽക്കുന്നത്. നോക്കൗട്ട് സ്റ്റേജ് ഉറപ്പിക്കാൻ പനാമയുമായുള്ള അടുത്ത മത്സരം ഇംഗ്ലണ്ടിന് ജയിക്കേണ്ടതുണ്ട്. രണ്ട് മത്സരങ്ങളും തോറ്റ പനാമ ലോകകപ്പിൽ നിന്നും പുറത്തുപോയിരുന്നു. ക്രൊയേഷ്യയും ഘാനയുമായുള്ള ഗ്രൂപ്പിലെ അടുത്ത മത്സരവും ഇരു ടീമുകളെയും സംബന്ധിച്ച് നിർണായകമാണ്.

YouTube video player