യൂറോപ്പിലെ ഒരു പ്രമുഖ ക്ലബ്ബിലേക്ക് മാറാനാണ് മെസിയുടെ പദ്ധതിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മയാമി: അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പിന് മുന്‍പ് ലിയോണല്‍ മെസി ഇന്റര്‍ മയാമി വിടുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് മുന്‍പ് മറ്റൊരു ടീമിലേക്ക് ചേക്കേറാനാണ് മെസ്സിയുടെ ആലോചന. 2023ല്‍ രണ്ടു വര്‍ഷകരാറിലാണ് മെസി ഇന്റര്‍ മയാമിയില്‍ എത്തിയത്. ഈവര്‍ഷം തീരുന്ന കരാര്‍ മെസ്സി പുതുക്കിയേക്കില്ല. യൂറോപ്പിലെ പ്രധാനപ്പെട്ടൊരു ടീമിലേക്ക് മാറി ലോകകപ്പിന് ഒരുങ്ങുകയാണ് മെസിയുടെ ലക്ഷ്യം. ഇതോടെ അടുത്ത ലോകകപ്പില്‍ മെസി കളിക്കുമെന്ന് ഉറപ്പായി. ഇന്റര്‍ മിലാന്‍, മാഞ്ചസ്റ്റര്‍, ബാഴ്‌സലോണ തുടങ്ങിയ ക്ലബുകള്‍ക്ക് മെസിയെ താല്‍പര്യമുണ്ടെന്നുള്ള വാര്‍ത്തകളും വന്നുതുടങ്ങി.
ഫിഫ ക്ലബ് ലോകകപ്പില്‍ ഇന്റര്‍ മയാമി ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു. അതിന് പിന്നാലെയാണ് മെസിയുടെ തീരുമാനം. പിഎസ്ജിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് മയാമി തോറ്റത്. യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ക്കൊത്ത കളി പുറത്തെടുത്ത പിഎസ്ജി ആറാം മിനിറ്റില്‍ സ്‌കോറിംഗിന് തുടക്കമിട്ടു. യാവോ നെവസായിരുന്നു സ്‌കോറര്‍. 39-ാം മിനിറ്റില്‍ മിനിറ്റില്‍ നെവസിന്റെ രണ്ടാം ഗോള്‍. 44-ാം മിനിറ്റില്‍ തോമസ് അവിലാസിന്റെ സെല്‍ഫ്ൃ ഗോള്‍ പിഎസ്ജിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ഇടവേളയ്ക്ക് തൊട്ടുമുന്നേ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി അഷ്റഫ് ഹക്കീമി.
മെസ്സിയുടെ മുന്‍ ക്ലബായ പി എസ് ജിയുടെ പോസ്റ്റിലേക്ക് മൂന്ന് ഷോട്ടുതിര്‍ക്കാണ മാത്രമേ ഇന്റര്‍ മയാമിക്ക് കഴിഞ്ഞുള്ളൂ. മറ്റൊരു മത്സരത്തില്‍ ഫ്ലെമംഗോയെ രണ്ടിനെതിരെ നാല് ഗോളിന് തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക് ക്ലബ് ഫുട്ബോള്‍ ലോകകപ്പ് ക്വാര്‍ട്ടറില്‍. ഹാരി കെയ്ന്റെ ഇരട്ട ഗോളുകളാണ് ബയേണിന് കരുത്തായത്. ആറാം മിനിറ്റില്‍ തന്നെ സെല്‍ഫ് ഗോളിലൂടെ ബയേണ്‍ മുന്നിലെത്തിയിരുന്നു. പത്താം മിനിറ്റില്‍ ഹാരി കെയ്ന്റെ ഗോളില്‍ ബയേണ്‍ ലീഡുയര്‍ത്തി. ആദ്യ പകുതിയില്‍ഒന്നിനെതിരെ മൂന്ന് ഗോളിന് ബയേണ്‍ മുന്നിലായിരുന്നു. എഴുപത്തി മൂന്നാം മിനിറ്റില്‍ ഹാരി കെയ്ന്‍ രണ്ടാം ഗോളും നേടി ടീമിന്റെ വന്‍ ജയം ഉറപ്പിച്ചു.

