മൂന്ന് പേരുടെ ബലാത്സംഗ പരാതി; മാഞ്ചസ്റ്റര്‍ സിറ്റി താരം ബെഞ്ചമിന്‍ മെന്‍ഡി പിടിയില്‍, സസ്പെന്ഷന്
മൂന്ന് പേരുടെ പരാതിയിലാണ് നടപടിയെന്ന് ബ്രിട്ടീഷ് പൊലീസ് അറിയിച്ചു
മാഞ്ചസ്റ്റര്‍: ബലാത്സംഗക്കേസിൽ മാഞ്ചസ്റ്റര്‍ സിറ്റി താരം ബെഞ്ചമിന്‍ മെന്‍ഡിക്കെതിരെ കുറ്റം ചുമത്തി. ഫ്രഞ്ച് താരത്തെ റിമാന്‍ഡ് ചെയ്‌തു. മൂന്ന് പേരുടെ പരാതിയിലാണ് നടപടിയെന്ന് ബ്രിട്ടീഷ് പൊലീസ് അറിയിച്ചു. മെന്‍ഡിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അതേസമയം മെന്‍ഡിയെ സസ്‌പെന്‍ഡ് ചെയ്‌തതായി മാഞ്ചസ്റ്റര്‍ സിറ്റി അറിയിച്ചു. 2017ൽ മൊണാക്കോയിൽ നിന്ന് 52 ദശലക്ഷം പൗണ്ട് പ്രതിഫലത്തിലാണ് മെന്‍ഡി മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. ഒരു ഡിഫന്‍ഡര്‍ക്കുള്ള ലോക റെക്കോര്‍ഡ് പ്രതിഫലത്തിനായിരുന്നു ട്രാന്‍സ്‌ഫര്‍. ഏഴ് വര്‍ഷത്തിനിടെ സിറ്റിക്കായി 75 മത്സരങ്ങള്‍ കളിച്ചു. സിറ്റിക്കൊപ്പം മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടി.
സിറ്റിയില്‍ രണ്ട് വര്‍ഷത്തെ കരാര്‍ മെന്‍ഡിക്ക് അവശേഷിക്കുന്നുണ്ട്. ഫ്രാന്‍സിനായി ഇതുവരെ 10 മത്സരങ്ങള്‍ കളിച്ചു. 2018ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമില്‍ അംഗമായിരുന്നു.
ജോര്‍ജീഞ്ഞോ യൂറോപ്പിലെ മികച്ച പുരുഷ ഫുട്‌ബോള്‍ താരം, അലക്‌സിയ പുറ്റേലാസ് വനിതാ താരം
ലോകകപ്പ് യോഗ്യതാ റൗണ്ട്: അർജന്റീന-ബ്രസീൽ സൂപ്പര്‍ പോരാട്ടത്തിന്‍റെ മാറ്റ് കുറയും
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona