ഗോൾഡൻ ബൂട്ടിനായുള്ള മത്സരം കനക്കുകയാണ്. എട്ട് ഗോളുകൾ വീതം നേടി എംബാപെയും മെസ്സിയും ഒപ്പത്തിനൊപ്പമാണെങ്കിലും, കൂടുതൽ അസിസ്റ്റുകൾ ഉള്ളതിനാൽ എംബാപെയാണ് മുന്നിൽ.

ന്യൂയോർക്ക്: ക്വാർട്ടർ ഫൈനൽ പോരാട്ടം ആരംഭിച്ചതോടെ ലോകകപ്പ് വാശിയേറിയ പോരാട്ടങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് തകർത്തത്. എംബാപെയുടെയും ഉസ്മാൻ ഡംബെലെയുടെയും ഗംഭീര ഗോളുകളിലാണ് ഫ്രാൻസിന്റെ വിജയം. മത്സരത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി എംബാപെ പാഴാക്കിയെങ്കിലും അറുപതാം മിനിറ്റിൽ ലഭിച്ച മികച്ച അവസരം എംബാപെ കൃത്യമായി മുതലെടുത്ത് മൊറോക്കൻ ഗോൾവല ചലിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് ഗോൾ നേടിയതോടെ ഗോൾഡൻ ബൂട്ടിനുള്ള പോരാട്ടം കനക്കുകയാണ്. എട്ട് ഗോളുകൾ വീതം നേടി എംബാപെയും മെസിയും ഒപ്പത്തിനൊപ്പമാണ്. എന്നിരുന്നാലും 3 അസിസ്റ്റുകൾ ഉള്ളത്കൊണ്ട് തന്നെ എംബാപെയാണ് മുന്നിൽ. മെസിക്ക് 1 അസിസ്റ്റ് ആണുള്ളത്. ഏഴ് ഗോളുകളുമായി ഹാളണ്ടും 6 ഗോളുകളുമായി ഹാരി കെയ്‌നുമാണ് തൊട്ടുപിന്നിൽ. ഇന്നലെ ഗോൾ നേടിയതോടെ തന്റെ ഗോൾ നേട്ടം 5 ആക്കി ഉസ്മാൻ ഡംബെലെയും പോരാട്ടത്തിലുണ്ട്. ഡംബെലെയ്ക്ക് 2 അസിസ്റ്റുകളുമുണ്ട്. ഇനി നിലവിലുള്ള ടീമുകളിൽ സ്‌പെയിനിന്റെ മൈക്കിൾ ഒയാർസബാൽ, ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ങ്ഹാം എന്നിവർക്ക് 4 ഗോളുകളും സ്വിസ്റ്റ്‌സർലണ്ടിന്റെ ജൊഹാൻ മൻസംബി , ബെല്ജിയത്തിന്റെ റൊമേലു ലുക്കാക്കു എന്നിവർ 3 ഗോളുകളും നേടി പട്ടികയിലുണ്ട്. കഴിഞ്ഞ വർഷം എട്ട് ഗോളുകളുമായി എംബാപെയായിരുന്നു ഗോൾഡൻ ബൂട്ട് നേടിയത്. ഗോൾ വേട്ട തുടർന്നാൽ തുടർച്ചയായി ലോകകപ്പിൽ ഗോൾഡൻ ബൂട്ട് നേടുന്ന ആദ്യ താരമായി എംബാപെ മാറും.

ഫ്രാൻസ് എമ്മിൽ പ്രവേശിച്ചതോടെ ഗോൾ വേട്ടക്കാരിൽ എംബാപെയും ഡംബെലെയും ഗോളുകൾ നേടാനുളള സാധ്യതകൾ ഇനിയുമുണ്ട്. ഇന്നത്തെ വരാനിരിക്കുന്ന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലാൻഡിനെതിരെ മെസി ഗോൾ നേടിയാൽ എംബായെ മറികടക്കും എന്നതും ശ്രദ്ധേയമാണ്. 5 അസിസ്റ്റുകളോടെ ഫ്രാൻസിന്റെ മൈക്കിൾ ഒലീസെയാണ് ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമത്.

YouTube video player