കൊവിഡ് 19; രാജ്യതലസ്ഥാനം മുള്‍മുനയില്‍
രാജ്യതലസ്ഥാനത്തെ വായുവിന് ഇപ്പോള്‍ മരണത്തിന്‍റെ മണമാണ്. ദില്ലി സംസ്ഥാനത്തിലെ എല്ലാ ശ്മശാനങ്ങളും നിര്‍ത്താതെ, ഇടതടവില്ലാതെ കത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ ശ്മശാനങ്ങളും നിറഞ്ഞ് കവിഞ്ഞെന്നും ആളുകള്‍ തങ്ങളുടെ ഉറ്റവരുടെ മൃതദേഹം ദഹിപ്പിക്കാനായി ക്യൂ നില്‍ക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിയില്‍ നിന്ന് വന്നുകൊണ്ടിരുന്നത്. മണിക്കൂറില്‍ പത്ത് പേരെന്നനിലയിലാണ് ദില്ലിയിലെ മരണക്കണക്കുകളെന്ന റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ട് ദിവസം തികയുന്നതിന് മുന്നേയാണ് ശ്മശാനങ്ങള്‍ നിറഞ്ഞ് കവിഞ്ഞെന്ന റിപ്പോര്‍ട്ടുകളും വരുന്നത്. അതിനിടെ ദില്ലിയിലേക്ക് പുറപ്പെട്ട ഓക്സിജന്‍ ടാങ്കറുകള്‍ കേന്ദ്രമന്ത്രിമാരുടെ നിര്‍ദ്ദേശപ്രകാരം മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയെന്ന ആരോപണവുമായി ദില്ലി മുഖ്യമന്ത്രി കെജ്രിവാള്‍, പ്രധാനമന്ത്രി വിളിച്ച് ചേര്‍ച്ച യോഗത്തില്‍ ആരോപിച്ചു. മുഖ്യമന്ത്രിയായിട്ടും സ്വന്തം ജനതയ്ക്ക് വേണ്ടി തനിക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്.

<p>രാജ്യത്ത് 24 മണിക്കൂറിനിടെ 3,32,730 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,263 മരണം കൂടി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 24,28,616 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ ഉള്ളതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ പുറത്ത് വിട്ട കണക്ക്.</p>
രാജ്യത്ത് 24 മണിക്കൂറിനിടെ 3,32,730 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,263 മരണം കൂടി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 24,28,616 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ ഉള്ളതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാവിലെ പുറത്ത് വിട്ട കണക്ക്.
<p>ഇതിനിടെ രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയ കേസ് എടുത്തു. ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം, ഓക്സിജന്‍ വിതരണം, വാക്സിന്‍ നയം, മരുന്നുകളുടെ വിതരണം എന്നീ വിഷയങ്ങളിലാണ് കോടതി ഇന്നലെ സ്വമേധയ കേസെടുത്തത്.</p>
ഇതിനിടെ രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സുപ്രീം കോടതി സ്വമേധയ കേസ് എടുത്തു. ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം, ഓക്സിജന്‍ വിതരണം, വാക്സിന്‍ നയം, മരുന്നുകളുടെ വിതരണം എന്നീ വിഷയങ്ങളിലാണ് കോടതി ഇന്നലെ സ്വമേധയ കേസെടുത്തത്.
<p>എന്നാല്‍, ഇന്ന് കേസ് പരിഗണിക്കവേ അതിനാടകീയമായ നീക്കങ്ങളാണ് സുപ്രിംകോടതിയില്‍ നടന്നത്. തമിഴ്നാട്ടിലെ വേദാന്ത കമ്പനിക്ക് വേണ്ടി ഹൈക്കോടതിയില്‍ കേസ് നടത്തുന്ന ഹരീഷ് സാൽവയെ സുപ്രീംകോടതി കേസിൽ അമിക്കസ് ക്യൂറിയായി വച്ചതിനെ എതിര്‍ത്ത് ആക്ടിവിസ്റ്റായ സാകേത് ഗോഖലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നല്കി. </p>
എന്നാല്‍, ഇന്ന് കേസ് പരിഗണിക്കവേ അതിനാടകീയമായ നീക്കങ്ങളാണ് സുപ്രിംകോടതിയില്‍ നടന്നത്. തമിഴ്നാട്ടിലെ വേദാന്ത കമ്പനിക്ക് വേണ്ടി ഹൈക്കോടതിയില്‍ കേസ് നടത്തുന്ന ഹരീഷ് സാൽവയെ സുപ്രീംകോടതി കേസിൽ അമിക്കസ് ക്യൂറിയായി വച്ചതിനെ എതിര്‍ത്ത് ആക്ടിവിസ്റ്റായ സാകേത് ഗോഖലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നല്കി.
<p>ഇതിനെ തുടര്‍ന്ന് സാല്‍വ കേസില്‍ നിന്ന് പിന്‍വാങ്ങി. കേസ് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ഹൈക്കോടതികളിലെ കേസ് മാറ്റാൻ ഉദ്ദേശിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിലെ ജസ്റ്റിസ് നാഗേശ്വർ റാവു വ്യക്തമാക്കി. ഉത്തരവിൽ എവിടെയാണ് ഇത് പറയുന്നതെന്നും ജസ്റ്റിസ് നാഗേശ്വർ റാവും ചോദിച്ചു. </p>
ഇതിനെ തുടര്‍ന്ന് സാല്‍വ കേസില്‍ നിന്ന് പിന്‍വാങ്ങി. കേസ് ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. ഹൈക്കോടതികളിലെ കേസ് മാറ്റാൻ ഉദ്ദേശിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിലെ ജസ്റ്റിസ് നാഗേശ്വർ റാവു വ്യക്തമാക്കി. ഉത്തരവിൽ എവിടെയാണ് ഇത് പറയുന്നതെന്നും ജസ്റ്റിസ് നാഗേശ്വർ റാവും ചോദിച്ചു.
<p>ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകൾ മാറ്റുന്നതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. അതിനിടെ തൂത്തുക്കുടിയിലെ വേദാന്ത പ്ലാന്‍റ് ഓക്സിജൻ ഉത്പാദനത്തിനായി തുറക്കുന്നതിനെ തമിഴ്നാട് സർക്കാർ എതിർത്തിരുന്നു. </p>
ഹൈക്കോടതികളുടെ പരിഗണനയിലുള്ള കേസുകൾ മാറ്റുന്നതിനെതിരെ സുപ്രീംകോടതി ബാർ അസോസിയേഷൻ നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. അതിനിടെ തൂത്തുക്കുടിയിലെ വേദാന്ത പ്ലാന്‍റ് ഓക്സിജൻ ഉത്പാദനത്തിനായി തുറക്കുന്നതിനെ തമിഴ്നാട് സർക്കാർ എതിർത്തിരുന്നു.
<p>കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയ കോടതി, ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്കാൻ തമിഴ്നാടിന് നിർദ്ദേശം നല്കി. ഫലത്തിൽ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും നാടകീയ നീക്കങ്ങൾ കാരണം കോടതിയിൽ നിന്നുള്ള സുപ്രധാന തീരുമാനങ്ങളും നിർദേശങ്ങളും വൈകുകയാണ്.</p>
കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയ കോടതി, ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്കാൻ തമിഴ്നാടിന് നിർദ്ദേശം നല്കി. ഫലത്തിൽ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും നാടകീയ നീക്കങ്ങൾ കാരണം കോടതിയിൽ നിന്നുള്ള സുപ്രധാന തീരുമാനങ്ങളും നിർദേശങ്ങളും വൈകുകയാണ്.
<p>രാഷ്ട്രീയ നാടകങ്ങള്‍, രാജ്യത്തെ പൊതുജനങ്ങളുടെ സുരക്ഷയില്‍ യാതൊരു കരുതലും കാണിക്കുന്നില്ലെന്നതിന് പ്രത്യക്ഷ തെളിവായി ദില്ലിയില്‍ നിന്നുള്ള കാഴ്ചകള്‍. കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യ തലസ്ഥാനത്തെ ആരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധിയിലായിരുന്നു. </p>
രാഷ്ട്രീയ നാടകങ്ങള്‍, രാജ്യത്തെ പൊതുജനങ്ങളുടെ സുരക്ഷയില്‍ യാതൊരു കരുതലും കാണിക്കുന്നില്ലെന്നതിന് പ്രത്യക്ഷ തെളിവായി ദില്ലിയില്‍ നിന്നുള്ള കാഴ്ചകള്‍. കൊവിഡ് വ്യാപനം രൂക്ഷമായതോടെ രാജ്യ തലസ്ഥാനത്തെ ആരോഗ്യ സംവിധാനം കടുത്ത പ്രതിസന്ധിയിലായിരുന്നു.
<p>ഓക്സിജൻ ക്ഷാമത്തിന് പുറമെ ഐസിയു കിടക്കകളും ആവശ്യ മരുന്നുകളില്ലാത്തതും ഏറെ ആശങ്കയാണ് രാജ്യതലസ്ഥാനത്തുണ്ടാക്കിയത്. ദില്ലിയില്‍ പല ആശുപത്രികളുടെ മുന്നില്‍ കാറിലും ഓട്ടോയിലും വെറും നിലത്തുപോലും ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് പൊരി വെയിലത്ത് ചികിത്സയ്ക്കായി രോഗികള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ്.</p>
ഓക്സിജൻ ക്ഷാമത്തിന് പുറമെ ഐസിയു കിടക്കകളും ആവശ്യ മരുന്നുകളില്ലാത്തതും ഏറെ ആശങ്കയാണ് രാജ്യതലസ്ഥാനത്തുണ്ടാക്കിയത്. ദില്ലിയില്‍ പല ആശുപത്രികളുടെ മുന്നില്‍ കാറിലും ഓട്ടോയിലും വെറും നിലത്തുപോലും ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് പൊരി വെയിലത്ത് ചികിത്സയ്ക്കായി രോഗികള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ്.
<p>കടുത്ത ശ്വാസം മുട്ടലുമായി ആശുപത്രിയിലേക്കെത്തുന്ന രോഗികളെ ആശുപത്രിയുടെ അകത്തേക്ക് കടത്തി വിടാന്‍ പോലും പറ്റാത്ത അവസ്ഥയാണ് നിലവില്‍ ദില്ലി അഭിമുഖീകരിക്കുന്നത്. ഇത്തരത്തിലെത്തുന്ന രോഗികള്‍ വലിയ വിലകൊടുത്ത് സ്വന്തം നിലയില്‍ ഓക്സിജന്‍ വാങ്ങിവരേണ്ട അവസ്ഥയാണ്.</p>
കടുത്ത ശ്വാസം മുട്ടലുമായി ആശുപത്രിയിലേക്കെത്തുന്ന രോഗികളെ ആശുപത്രിയുടെ അകത്തേക്ക് കടത്തി വിടാന്‍ പോലും പറ്റാത്ത അവസ്ഥയാണ് നിലവില്‍ ദില്ലി അഭിമുഖീകരിക്കുന്നത്. ഇത്തരത്തിലെത്തുന്ന രോഗികള്‍ വലിയ വിലകൊടുത്ത് സ്വന്തം നിലയില്‍ ഓക്സിജന്‍ വാങ്ങിവരേണ്ട അവസ്ഥയാണ്.
<p>രാജ്യത്ത് മഹാമാരി ആഞ്ഞ് വീശുമ്പോള്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതികള്‍ പോലും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുകയാണ്. </p>
രാജ്യത്ത് മഹാമാരി ആഞ്ഞ് വീശുമ്പോള്‍, ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷൂറന്‍സ് പദ്ധതികള്‍ പോലും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുകയാണ്.
<p>തുണി മാസ്കിനപ്പുറം ഒരു സുരക്ഷാ മാർഗ്ഗങ്ങളുമില്ലാതെയാണ് കൊവിഡ് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിക്ക് മുന്നില്‍ നില്‍ക്കുന്നത്. ജിടിബി,ഡിഡിയു, എൽഎൻജിപി തുടങ്ങി ദില്ലിയിലെ എല്ലാ പ്രമുഖ ആശുപത്രികളിലെയും അവസ്ഥ സമാനമാണെന്നാണ് റിപ്പോര്‍ട്ട്. </p>
തുണി മാസ്കിനപ്പുറം ഒരു സുരക്ഷാ മാർഗ്ഗങ്ങളുമില്ലാതെയാണ് കൊവിഡ് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിക്ക് മുന്നില്‍ നില്‍ക്കുന്നത്. ജിടിബി,ഡിഡിയു, എൽഎൻജിപി തുടങ്ങി ദില്ലിയിലെ എല്ലാ പ്രമുഖ ആശുപത്രികളിലെയും അവസ്ഥ സമാനമാണെന്നാണ് റിപ്പോര്‍ട്ട്.
<p>ആശുപത്രിക്കുള്ളിൽ ഒരു കിടക്കയിൽ തന്നെ രണ്ട് രോഗികളെ വരെ കിടത്തിയിരിക്കുകയാണ്. കൊവിഡ് വായുവിലൂടെ പകരുമെന്നും ആളുകള്‍ തമ്മില്‍ സാമൂഹിക അകലം വേണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുമ്പോഴും ദില്ലിയില്‍ അത്തരം കാഴ്ചകളൊന്നും തന്നെയില്ല. </p>
ആശുപത്രിക്കുള്ളിൽ ഒരു കിടക്കയിൽ തന്നെ രണ്ട് രോഗികളെ വരെ കിടത്തിയിരിക്കുകയാണ്. കൊവിഡ് വായുവിലൂടെ പകരുമെന്നും ആളുകള്‍ തമ്മില്‍ സാമൂഹിക അകലം വേണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുമ്പോഴും ദില്ലിയില്‍ അത്തരം കാഴ്ചകളൊന്നും തന്നെയില്ല.
<p>കൂടുതല്‍ ആശുപത്രി ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതെടെ ആരോഗ്യപ്രവർത്തകർ ഇരട്ടി സമയം ജോലി ചെയ്തിട്ടും മതിയാകാത്ത അവസ്ഥയാണുള്ളത്. ചികിത്സ കിട്ടാതെ രോഗികള്‍ മരിച്ചുവീഴുന്ന സംഭവങ്ങളും ദില്ലിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സംസ്ഥാനത്തിന് കൂടുതല്‍ സൌകര്യങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. </p>
കൂടുതല്‍ ആശുപത്രി ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതെടെ ആരോഗ്യപ്രവർത്തകർ ഇരട്ടി സമയം ജോലി ചെയ്തിട്ടും മതിയാകാത്ത അവസ്ഥയാണുള്ളത്. ചികിത്സ കിട്ടാതെ രോഗികള്‍ മരിച്ചുവീഴുന്ന സംഭവങ്ങളും ദില്ലിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സംസ്ഥാനത്തിന് കൂടുതല്‍ സൌകര്യങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
<p>രാജ്യത്ത് കൊവിഡ് 19 മൂലമുള്ള മരണസംഖ്യ ഉയരുന്നതിന് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യത്ത് ഒരു ദിവസത്തിലുള്ള കൊവിഡ് രോഗികളുടെ മരണം 2263 ആയതിന് പിന്നാലെയായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. </p>
രാജ്യത്ത് കൊവിഡ് 19 മൂലമുള്ള മരണസംഖ്യ ഉയരുന്നതിന് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. രാജ്യത്ത് ഒരു ദിവസത്തിലുള്ള കൊവിഡ് രോഗികളുടെ മരണം 2263 ആയതിന് പിന്നാലെയായിരുന്നു രാഹുലിന്‍റെ വിമര്‍ശനം.
<p>ശരീരത്തിലെ ഓക്സിജന്‍ ലെവലാണ് കൊറോണ വൈറസ് കുറയ്ക്കുന്നത്. എന്നാല്‍, ഓക്സിജന്‍ ലഭ്യതക്കുറവും ഐസിയും ബെഡുകളുടെ അഭാവം മൂലം നിരവധിപ്പേര്‍ മരിക്കുന്നതിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് രാഹുല്‍ ട്വീറ്റില്‍ പറയുന്നു.</p>
ശരീരത്തിലെ ഓക്സിജന്‍ ലെവലാണ് കൊറോണ വൈറസ് കുറയ്ക്കുന്നത്. എന്നാല്‍, ഓക്സിജന്‍ ലഭ്യതക്കുറവും ഐസിയും ബെഡുകളുടെ അഭാവം മൂലം നിരവധിപ്പേര്‍ മരിക്കുന്നതിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് രാഹുല്‍ ട്വീറ്റില്‍ പറയുന്നു.
<p>ശ്വാസംമുട്ടി മരണത്തോട് മല്ലടിക്കുന്ന അമ്മയ്ക്ക് ഓക്സിജൻ നൽകണമെന്ന് അപേക്ഷിച്ച യുവാവിനെ കേന്ദ്രമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഓക്സിജനല്ല, രണ്ട് അടിയാണ് നൽകേണ്ടതെന്നാണ് മന്ത്രി യുവാവിനെതിരെ ആക്രോശിച്ചത്. </p>
ശ്വാസംമുട്ടി മരണത്തോട് മല്ലടിക്കുന്ന അമ്മയ്ക്ക് ഓക്സിജൻ നൽകണമെന്ന് അപേക്ഷിച്ച യുവാവിനെ കേന്ദ്രമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഓക്സിജനല്ല, രണ്ട് അടിയാണ് നൽകേണ്ടതെന്നാണ് മന്ത്രി യുവാവിനെതിരെ ആക്രോശിച്ചത്.