- Home
- Coronavirus
- Coronavirus India
- കൊവിഡ് 19; ദില്ലിയില്‍ മണിക്കൂറില്‍ പത്ത് പേര്‍ വീതം മരിച്ചു വീഴുന്നു
കൊവിഡ് 19; ദില്ലിയില്‍ മണിക്കൂറില്‍ പത്ത് പേര്‍ വീതം മരിച്ചു വീഴുന്നു
ഇന്ത്യയിലെ കൊവിഡ് 19 രോഗാണുബാധയുടെ രണ്ടാംഘട്ട വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ ഞെട്ടിപ്പിക്കുന്ന ചില കണക്കുകളും പുറത്ത് വരുന്നു. ഇന്നലെ മാത്രം ദില്ലിയില്‍ 240 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം കൊവിഡ് രാജ്യത്ത് വ്യാപകമായതിന് ശേഷം ആദ്യമായാണ് ഇത്രയും ഉയര്‍ന്ന മരണനിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. 26.12 ശതമാനമാണ് ഇപ്പോള്‍ ദില്ലിയിലെ മരണനിരക്ക്. 23,686 കേസുകളാണ് ഇന്നലെ മാത്രം ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ദില്ലി നഗരത്തിൽ മാത്രം 823 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച മാത്രം ഡൽഹിയിൽ 25,462 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ പോസിറ്റീവ് നിരക്ക് 29.74 ശതമാനമായി ഉയർന്നു. 161 മരണങ്ങളാണ് ഞായറാഴ്ച മാതം റിപ്പോർട്ട് ചെയ്തത്.
- FB
- TW
- Linkdin
Follow Us
)
<p>ശനിയാഴ്ച 24,375 കോവിഡ് -19 കേസുകളും 167 മരണങ്ങളുമാണ് ദില്ലി നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച വെള്ളിയാഴ്ച 141 ഉം വ്യാഴാഴ്ച 112 ഉം മരണങ്ങൾക്ക് ദില്ലി സാക്ഷ്യം വഹിച്ചു.</p>
ശനിയാഴ്ച 24,375 കോവിഡ് -19 കേസുകളും 167 മരണങ്ങളുമാണ് ദില്ലി നഗരത്തിൽ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച വെള്ളിയാഴ്ച 141 ഉം വ്യാഴാഴ്ച 112 ഉം മരണങ്ങൾക്ക് ദില്ലി സാക്ഷ്യം വഹിച്ചു.
<p>പുതിയ കേസുകൾക്കൊപ്പം ദേശീയ തലത്തില്‍ രോഗികളുടെ എണ്ണം 8,77,146 ആയി ഉയർന്നു. ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം മരണസംഖ്യ 12,361 ആണ്. </p>
പുതിയ കേസുകൾക്കൊപ്പം ദേശീയ തലത്തില്‍ രോഗികളുടെ എണ്ണം 8,77,146 ആയി ഉയർന്നു. ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം മരണസംഖ്യ 12,361 ആണ്.
<p>68,778 ആർടി-പിസിആർ ടെസ്റ്റുകളും 21918 ദ്രുത ആന്‍റിജൻ ടെസ്റ്റുകളും ഉൾപ്പെടെ 90,696 ടെസ്റ്റുകൾ കഴിഞ്ഞ ദിവസം നടത്തിയതായി ദില്ലി സര്‍ക്കാര്‍ അവകാശപ്പെട്ടു. </p>
68,778 ആർടി-പിസിആർ ടെസ്റ്റുകളും 21918 ദ്രുത ആന്‍റിജൻ ടെസ്റ്റുകളും ഉൾപ്പെടെ 90,696 ടെസ്റ്റുകൾ കഴിഞ്ഞ ദിവസം നടത്തിയതായി ദില്ലി സര്‍ക്കാര്‍ അവകാശപ്പെട്ടു.
<p>ദില്ലിയിൽ ഇതുവരെ 7.87 ലക്ഷത്തിലധികം രോഗികൾ സുഖം പ്രാപിച്ചു. നഗരത്തിൽ സജീവമായ കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസം 74,941 ൽ നിന്ന് 76,887 ആയി ഉയർന്നതായി ആരോഗ്യവകുപ്പിന്‍റെ രേഖകള്‍ വ്യക്തമാക്കുന്നു.</p>
ദില്ലിയിൽ ഇതുവരെ 7.87 ലക്ഷത്തിലധികം രോഗികൾ സുഖം പ്രാപിച്ചു. നഗരത്തിൽ സജീവമായ കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസം 74,941 ൽ നിന്ന് 76,887 ആയി ഉയർന്നതായി ആരോഗ്യവകുപ്പിന്‍റെ രേഖകള്‍ വ്യക്തമാക്കുന്നു.
<p>ഗാർഹിക ഒറ്റപ്പെടലിന് വിധേയരായവരുടെ എണ്ണം ഞായറാഴ്ച 34,938 ൽ നിന്ന് 37,337 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 13,259 ൽ നിന്ന് കണ്ടെയ്നർ സോണുകളുടെ എണ്ണം 15,039 ആയി ഉയർന്നു.</p>
ഗാർഹിക ഒറ്റപ്പെടലിന് വിധേയരായവരുടെ എണ്ണം ഞായറാഴ്ച 34,938 ൽ നിന്ന് 37,337 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 13,259 ൽ നിന്ന് കണ്ടെയ്നർ സോണുകളുടെ എണ്ണം 15,039 ആയി ഉയർന്നു.
<p>ദില്ലിയിൽ കൊറോണ വൈറസ് രോഗികൾക്ക് ലഭ്യമായ 18,231 കിടക്കകളിൽ 3,016 കിടക്കകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ആരോഗ്യവകുപ്പിന്‍റെ അറിയിപ്പില്‍ പറയുന്നു.</p>
ദില്ലിയിൽ കൊറോണ വൈറസ് രോഗികൾക്ക് ലഭ്യമായ 18,231 കിടക്കകളിൽ 3,016 കിടക്കകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും ആരോഗ്യവകുപ്പിന്‍റെ അറിയിപ്പില്‍ പറയുന്നു.
<p>എന്നാല്‍, സംസ്ഥാനത്തെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം ഓക്സിജന്‍റെ ക്ഷമവും നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.</p>
എന്നാല്‍, സംസ്ഥാനത്തെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതോടൊപ്പം ഓക്സിജന്‍റെ ക്ഷമവും നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
<p>കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൊവിഡ് 19 രോഗാണുവിന് ഇരട്ടവകഭേദവും മൂന്ന് വകഭേദവും വന്ന രോഗാണുക്കളാണ് വ്യാപിക്കുന്നതെന്നും ആരോഗ്യ വകുപ്പ് പറയുന്നു. </p>
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കൊവിഡ് 19 രോഗാണുവിന് ഇരട്ടവകഭേദവും മൂന്ന് വകഭേദവും വന്ന രോഗാണുക്കളാണ് വ്യാപിക്കുന്നതെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
<p>രണ്ടും മൂന്നും വകഭേദങ്ങള്‍ വന്ന രോഗാണുക്കള്‍ വളരെ വേഗം ഹൃദയദമനികളെ ബാധിക്കുന്നുവെന്നും ഇത് ശ്വാസതടസം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് രോഗിയെ നയിക്കുന്നു. </p>
രണ്ടും മൂന്നും വകഭേദങ്ങള്‍ വന്ന രോഗാണുക്കള്‍ വളരെ വേഗം ഹൃദയദമനികളെ ബാധിക്കുന്നുവെന്നും ഇത് ശ്വാസതടസം പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് രോഗിയെ നയിക്കുന്നു.
<p>വകഭേദം വന്ന രോഗാണുക്കളുടെ വ്യാപനം ശക്തമാകുമ്പോള്‍ ആശുപത്രികള്‍ നിറഞ്ഞ് കവിയുകയാണ്. അതോടൊപ്പം മരണ സംഖ്യ ഉയരുന്നതും ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. </p>
വകഭേദം വന്ന രോഗാണുക്കളുടെ വ്യാപനം ശക്തമാകുമ്പോള്‍ ആശുപത്രികള്‍ നിറഞ്ഞ് കവിയുകയാണ്. അതോടൊപ്പം മരണ സംഖ്യ ഉയരുന്നതും ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
<p>ദില്ലിയിലെ ശ്മശാനങ്ങള്‍ക്ക് പുറത്ത് മൃതദേഹങ്ങളുമായി മണിക്കൂറുകളോളം ബന്ധക്കുള്‍ കാത്തുനില്‍ക്കുന്ന കാഴ്ചയും സാധാരണയായി. പലപ്പോഴും മൃതദേഹം ദഹിപ്പിക്കാനുള്ള വിറക് ലഭ്യമല്ലാത്തതും മൃതദേഹ ദഹനത്തെ പ്രതികൂലമായി ബാധിക്കുന്നു. </p>
ദില്ലിയിലെ ശ്മശാനങ്ങള്‍ക്ക് പുറത്ത് മൃതദേഹങ്ങളുമായി മണിക്കൂറുകളോളം ബന്ധക്കുള്‍ കാത്തുനില്‍ക്കുന്ന കാഴ്ചയും സാധാരണയായി. പലപ്പോഴും മൃതദേഹം ദഹിപ്പിക്കാനുള്ള വിറക് ലഭ്യമല്ലാത്തതും മൃതദേഹ ദഹനത്തെ പ്രതികൂലമായി ബാധിക്കുന്നു.
<p>ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന കൊവൈ വേണുഗോപാല്‍ കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചു. 47 വയസ്സുള്ള ഇദ്ദേഹം സാകേത് കുടുംബ കോടതിയിലെ ജഡ്ജ് ആയിരുന്നു. കൊവിഡ് ബാധിച്ച് ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. </p>
ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന കൊവൈ വേണുഗോപാല്‍ കൊവിഡ് ബാധിച്ച് ഇന്നലെ മരിച്ചു. 47 വയസ്സുള്ള ഇദ്ദേഹം സാകേത് കുടുംബ കോടതിയിലെ ജഡ്ജ് ആയിരുന്നു. കൊവിഡ് ബാധിച്ച് ഒരാഴ്ചയായി അദ്ദേഹം ചികിത്സയിലായിരുന്നു.
<p><br /> ഇതിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് ഇതേവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ മരണസംഖ്യയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 1761 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. </p>
ഇതിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് ഇതേവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ മരണസംഖ്യയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 1761 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
<p>ഇന്നും രാജ്യത്ത് രണ്ടരലക്ഷത്തിലേറെ രോഗബാധിതരാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 2,59,170 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ഇന്നലെ 2.7 ലക്ഷം രോഗബാധിതരാണ് പുതുതായി ഉണ്ടായതെങ്കിൽ ഇന്ന് രോഗബാധിതരുടെ എണ്ണത്തിൽ അൽപം കുറവുള്ളത് നേരിയ ആശ്വാസമായി.</p>
ഇന്നും രാജ്യത്ത് രണ്ടരലക്ഷത്തിലേറെ രോഗബാധിതരാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 2,59,170 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ഇന്നലെ 2.7 ലക്ഷം രോഗബാധിതരാണ് പുതുതായി ഉണ്ടായതെങ്കിൽ ഇന്ന് രോഗബാധിതരുടെ എണ്ണത്തിൽ അൽപം കുറവുള്ളത് നേരിയ ആശ്വാസമായി.
<p>രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 10 ദിവസം കൊണ്ടാണ് 10 ലക്ഷം രോഗബാധിതർ കൂടിയത്. 2031977 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. </p>
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 10 ദിവസം കൊണ്ടാണ് 10 ലക്ഷം രോഗബാധിതർ കൂടിയത്. 2031977 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
<p>കൊവിഡിന്‍റെ രണ്ടാംതരംഗം കാട്ടുതീപോലെയാണ് രാജ്യത്ത് പടരുന്നത്. പ്രധാനമന്ത്രി ഇന്ന് സ്ഥിതി വിലയിരുത്താൻ യോഗം വിളിച്ചിട്ടുണ്ട്. 15,19,486 പേരെയാണ് ഇന്നലെ മാത്രം പരിശോധിച്ചത്. </p>
കൊവിഡിന്‍റെ രണ്ടാംതരംഗം കാട്ടുതീപോലെയാണ് രാജ്യത്ത് പടരുന്നത്. പ്രധാനമന്ത്രി ഇന്ന് സ്ഥിതി വിലയിരുത്താൻ യോഗം വിളിച്ചിട്ടുണ്ട്. 15,19,486 പേരെയാണ് ഇന്നലെ മാത്രം പരിശോധിച്ചത്.