കൊവിഡ് 19; ദില്ലിയില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ പലായനം
രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷത്തിന് മുകളിലെത്തി. 10 ദിവസം കൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിയായത്. ലോകത്ത് കൊവിഡ് വ്യാപനത്തില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ 1,53,14,714 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 1,80,550 പേര്‍ മരിച്ചപ്പോള്‍ 1,31,03,220 പേര്‍ക്ക് രോഗം ഭേദമായി. എങ്കിലും ഇപ്പോഴും ഇന്ത്യയില്‍ 20,30,944 പേരാണ് കൊവിഡ് 19 ന്‍റെ വിവിധ വകഭേദങ്ങള്‍ ബാധിച്ച് ഇന്ത്യയില്‍ ചികിത്സയിലുള്ളത്. രണ്ട് ജനിതകമാറ്റം വന്ന രോഗാണുവിന് പിന്നാലെ മൂന്ന് ജനിതകമാറ്റം വന്ന വൈറസിന്‍റെ വകഭേദവും ഇന്ത്യയില്‍ കണ്ടെത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. രാജ്യത്ത് കഴിഞ്ഞ ആറ് ദിവസമായി 2 ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് രണ്ടേ മുക്കാൽ ലക്ഷം പിന്നിട്ടേക്കുമെന്നാണ് സൂചന. തുടർച്ചയായ രണ്ട് ദിവസം രണ്ടര ലക്ഷത്തിന് മുകളിലാണ് രോഗബാധിതർ. 18 വയസിന് മുകളിലുള്ളവർക്ക് അടുത്ത ഒന്ന് മുതൽ വാക്സിനേഷൻ തുടങ്ങാനിരിക്കേ വാക്സീൻ ഉത്പാദകരായ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോടെക്കിനുമായി 7500 കോടി രൂപയുടെ സാമ്പത്തിക സഹായം കേന്ദ്രം അനുവദിച്ചു. രാജ്യത്തെ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ള ദില്ലിയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. ഇതോടെ രാജ്യതലസ്ഥാനത്ത് നിന്ന് ഒരു വര്‍ഷത്തിനിടെ രണ്ടാം പലായനത്തിന് തയ്യാറെടുക്കുകയാണ് കുടിയേറ്റ തൊഴിലാളികളെന്നാണ് റിപ്പോര്‍ട്ട്.

<p>ലോകമെങ്ങും പടര്‍ന്ന് പിടിച്ച കൊവിഡ് രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 നാണ് രാജ്യം ആദ്യമായി ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് പോയത്. </p>
ലോകമെങ്ങും പടര്‍ന്ന് പിടിച്ച കൊവിഡ് രോഗാണുവിന്‍റെ വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 നാണ് രാജ്യം ആദ്യമായി ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് പോയത്.
<p>ഇതിന് ശേഷം രാജ്യം കണ്ടത് ഏറ്റവും വലിയ പാലായനങ്ങളിലൊന്നായിരുന്നു. ഏതാണ്ട് അതേ അവസ്ഥയിലേക്കാണോ ദില്ലി വീണ്ടും നീങ്ങുന്നതെന്ന് തോന്നും ഇന്നലെ രാവിലെ മുതല്‍ ദില്ലി അതിര്‍ത്തികളിലെ ബസ് ടെര്‍മിനലുകലെ കാഴ്ച കണ്ടാല്‍. </p>
ഇതിന് ശേഷം രാജ്യം കണ്ടത് ഏറ്റവും വലിയ പാലായനങ്ങളിലൊന്നായിരുന്നു. ഏതാണ്ട് അതേ അവസ്ഥയിലേക്കാണോ ദില്ലി വീണ്ടും നീങ്ങുന്നതെന്ന് തോന്നും ഇന്നലെ രാവിലെ മുതല്‍ ദില്ലി അതിര്‍ത്തികളിലെ ബസ് ടെര്‍മിനലുകലെ കാഴ്ച കണ്ടാല്‍.
<p>ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ കുടുംബങ്ങളോടൊപ്പം ഗ്രാമങ്ങളിലേക്കുള്ള ബസ് പിടിക്കാനായി എത്തുകയായിരുന്നു. അര്‍ദ്ധരാത്രിയിലും തൊഴിലാളികള്‍ ബസ് ടര്‍മിനലുകളിലേക്ക് എത്തിക്കൊണ്ടിരുന്നു.</p>
ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ കുടുംബങ്ങളോടൊപ്പം ഗ്രാമങ്ങളിലേക്കുള്ള ബസ് പിടിക്കാനായി എത്തുകയായിരുന്നു. അര്‍ദ്ധരാത്രിയിലും തൊഴിലാളികള്‍ ബസ് ടര്‍മിനലുകളിലേക്ക് എത്തിക്കൊണ്ടിരുന്നു.
<p>കൊവിഡിനെക്കാള്‍ പട്ടിണി ഭയന്നാണ് തൊഴിലാളികള്‍ ദില്ലി വിടാന്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 ആദ്യ ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പലായനങ്ങളിലൊന്നായിരുന്നു നടന്നത്. </p>
കൊവിഡിനെക്കാള്‍ പട്ടിണി ഭയന്നാണ് തൊഴിലാളികള്‍ ദില്ലി വിടാന്‍ തയ്യാറെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 ആദ്യ ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പലായനങ്ങളിലൊന്നായിരുന്നു നടന്നത്.
<p>അന്ന് കര്‍ണ്ണാടക, മഹാരാഷ്ട്ര, ദില്ലി സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ നടന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി. </p>
അന്ന് കര്‍ണ്ണാടക, മഹാരാഷ്ട്ര, ദില്ലി സംസ്ഥാനങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്റര്‍ നടന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങി.
<p>ഈ യാത്രയില്‍ റെയില്‍വേ ട്രാക്കിന് സമീപം കിടന്നുറങ്ങവേയും റോഡിന്‍റെ ഫുട്പാത്തുകളില്‍ കിടന്നുറങ്ങവേയും ജീവന്‍ നഷ്ടമായത് നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്കാണ്. </p>
ഈ യാത്രയില്‍ റെയില്‍വേ ട്രാക്കിന് സമീപം കിടന്നുറങ്ങവേയും റോഡിന്‍റെ ഫുട്പാത്തുകളില്‍ കിടന്നുറങ്ങവേയും ജീവന്‍ നഷ്ടമായത് നൂറ് കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്കാണ്.
<p>സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏകോപനമില്ലായ്മയെ തുടര്‍ന്ന് പതിനായിരക്കണക്കിന് തൊഴിലാളികള്‍ ആഴ്ചകളോളും നടന്ന് വീടെത്തിയ കാഴ്ചകള്‍ക്ക്, വര്‍ഷമൊന്ന് തികയും മുന്നേ ഇന്ത്യ വീണ്ടുമൊരു പലായനത്തിന് സാക്ഷ്യം വഹിക്കുകയാണ്. </p>
സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏകോപനമില്ലായ്മയെ തുടര്‍ന്ന് പതിനായിരക്കണക്കിന് തൊഴിലാളികള്‍ ആഴ്ചകളോളും നടന്ന് വീടെത്തിയ കാഴ്ചകള്‍ക്ക്, വര്‍ഷമൊന്ന് തികയും മുന്നേ ഇന്ത്യ വീണ്ടുമൊരു പലായനത്തിന് സാക്ഷ്യം വഹിക്കുകയാണ്.
<p>ഇന്നലെ ദില്ലിയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് കൂട്ടമായി മടങ്ങാനായി ബസ് ടെര്‍മിനലുകളിലേക്കെത്തിയത്. </p>
ഇന്നലെ ദില്ലിയില്‍ ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് കൂട്ടമായി മടങ്ങാനായി ബസ് ടെര്‍മിനലുകളിലേക്കെത്തിയത്.
<p>ദില്ലി അതിര്‍ത്തികളിലെ അന്തര്‍ സംസ്ഥാന ബസ് ടര്‍മിനലുകളിലേക്ക് ആളുകള്‍ ഇന്നലെ മുഴുവനും കൂട്ടമായെത്തികയായിരുന്നു. പലരും കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ് ബസ് ടര്‍മിനലുകളിലെത്തിയത്</p>
ദില്ലി അതിര്‍ത്തികളിലെ അന്തര്‍ സംസ്ഥാന ബസ് ടര്‍മിനലുകളിലേക്ക് ആളുകള്‍ ഇന്നലെ മുഴുവനും കൂട്ടമായെത്തികയായിരുന്നു. പലരും കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ചാണ് ബസ് ടര്‍മിനലുകളിലെത്തിയത്
<p>നിലവില്‍ ദില്ലിയില്‍ നിന്ന് അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ലെങ്കിലും പെട്ടെന്ന് യാത്രാ നിയന്ത്രണം വന്നാല്‍ തിരിച്ച് പോകാന്‍ കഴിയില്ലെന്നതിനാലാണ് എത്രയും വേഗം ദില്ലി വിടാനായി തൊഴിലാളികള്‍ ഇപ്പോള്‍ കൂട്ടത്തോടെ എത്തുന്നത്. </p>
നിലവില്‍ ദില്ലിയില്‍ നിന്ന് അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണമില്ലെങ്കിലും പെട്ടെന്ന് യാത്രാ നിയന്ത്രണം വന്നാല്‍ തിരിച്ച് പോകാന്‍ കഴിയില്ലെന്നതിനാലാണ് എത്രയും വേഗം ദില്ലി വിടാനായി തൊഴിലാളികള്‍ ഇപ്പോള്‍ കൂട്ടത്തോടെ എത്തുന്നത്.
<p>ലോക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ തങ്ങളുടെ തൊഴിലുകള്‍ നഷ്ടമാകുമെന്നും ഇത് പട്ടിണിയിലേക്ക് തള്ളിവിടുമെന്ന കണക്കുക്കൂട്ടലാണ് തൊഴിലാളികളെ സംസ്ഥാനം വിടാന്‍ പ്രയരിപ്പിക്കുന്നത്. </p>
ലോക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ തങ്ങളുടെ തൊഴിലുകള്‍ നഷ്ടമാകുമെന്നും ഇത് പട്ടിണിയിലേക്ക് തള്ളിവിടുമെന്ന കണക്കുക്കൂട്ടലാണ് തൊഴിലാളികളെ സംസ്ഥാനം വിടാന്‍ പ്രയരിപ്പിക്കുന്നത്.
<p>"കൊറോണ വന്ന് ചിലപ്പോള് ഞങ്ങള്‍ മരിക്കില്ലായിരിക്കും എന്നാല്‍ പട്ടിണി കിടന്ന് മരിക്കേണ്ടിവരും" എന്നായിരുന്നു ചില തൊഴിലാളികള്‍ പ്രതികരിച്ചത്. </p>
"കൊറോണ വന്ന് ചിലപ്പോള് ഞങ്ങള്‍ മരിക്കില്ലായിരിക്കും എന്നാല്‍ പട്ടിണി കിടന്ന് മരിക്കേണ്ടിവരും" എന്നായിരുന്നു ചില തൊഴിലാളികള്‍ പ്രതികരിച്ചത്.
<p>ആദ്യ കൊവിഡ് പലായനക്കാലത്ത് നിരവധി തൊഴിലാളികള്‍ നടന്ന് പോകവേ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. നടന്ന് തളര്‍ന്ന് പെട്ടിയുടെ പുറത്ത് ഉറങ്ങി യാത്ര ചെയ്യുന്ന കുട്ടികളുടെ വീഡിയോകളും ഏറെ വേദനയാണ് ഉണ്ടാക്കിയത്. </p>
ആദ്യ കൊവിഡ് പലായനക്കാലത്ത് നിരവധി തൊഴിലാളികള്‍ നടന്ന് പോകവേ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. നടന്ന് തളര്‍ന്ന് പെട്ടിയുടെ പുറത്ത് ഉറങ്ങി യാത്ര ചെയ്യുന്ന കുട്ടികളുടെ വീഡിയോകളും ഏറെ വേദനയാണ് ഉണ്ടാക്കിയത്.
<p>ഇതിന് സമാനമായി വീണ്ടും സ്ഥിതി രൂക്ഷമാകുമോ എന്നാണ് ഇനി കാണേണ്ടത്. ദില്ലി സംസ്ഥാനത്ത് നിന്ന് കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പലായനമാരംഭിച്ചെങ്കിലും ഇവരെ സുരക്ഷിതരായി എത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളൊന്നും ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. </p>
ഇതിന് സമാനമായി വീണ്ടും സ്ഥിതി രൂക്ഷമാകുമോ എന്നാണ് ഇനി കാണേണ്ടത്. ദില്ലി സംസ്ഥാനത്ത് നിന്ന് കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് പലായനമാരംഭിച്ചെങ്കിലും ഇവരെ സുരക്ഷിതരായി എത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളൊന്നും ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.