- Home
- Sports
- Cricket
- 2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍
2026 ട്വന്റി 20 ലോകകപ്പാണ് മുന്നില്‍, സെയ്ദ് മുഷ്താഖ് അലി ട്വന്റി 20 ടൂര്‍ണമെന്റ് പുരോഗമിക്കുകയാണ്. ലോകകപ്പ് മുന്നില് നില്‍ക്കെ ടൂര്‍ണമെന്‍റില്‍ യുവതാരങ്ങള്‍ തകര്‍ത്താടുകയാണ്. ടൂര്‍ണമെന്‍റിലെ റണ്‍വേട്ടക്കാരെ പരിശോധിക്കാം.

ആയുഷ് മാത്രെ
ആയുഷ് മാത്രെക്ക് പ്രായം വെറും 18 വയസാണ്. മുംബൈക്കായി ആന്ധ്രയ്ക്കും വിദര്‍ഭയ്ക്കുമെതിരെ സെഞ്ച്വറികള്‍. അഞ്ച് കളികളില്‍ നിന്ന് 256 റണ്‍സാണ് നേടിയത്. 20 സിക്‌സര്‍, സ്‌ട്രൈക്ക് റേറ്റ് 175.34. നേടിയ രണ്ട് ശതകങ്ങള്‍ക്കൊടുവിലും പുറത്താകാതെയാണ് ക്രീസ് വിട്ടത്.
ഇഷാന്‍ കിഷന്‍
ഇഷാന്‍ കിഷന്‍ കണ്‍സിസ്റ്റന്റാണ്. ജാര്‍ഖണ്ഡിനായി ത്രിപുരയ്‌ക്കെതിരെ സെഞ്ച്വറി, സൗരാഷ്ട്രക്കെതിരെ 93. 194.93 സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 269 റണ്‍സാണ്.
രോഹന്‍ കുന്നുമ്മല്‍
സഞ്ജു സാംസണിന്റെ കേരള സംഘത്തില്‍ നിന്ന് റണ്‍വേട്ടയില്‍ ഒപ്പമോടുന്ന രോഹന്‍ 222 റണ്‍സ് നേടിയിട്ടുണ്ട്. രോഹന്റെ പേരിലുമുണ്ട് ഒരു സെഞ്ച്വറിയും അര്‍ദ്ധ ശതകവും.
വൈഭവ് സൂര്യവന്‍ഷി
മഹാരാഷ്ട്രക്കെതിരെ സെഞ്ച്വറി നേടി ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമായി വൈഭവ്.
ഉര്‍വില്‍ പട്ടേല്‍
സര്‍വീസസിനെതിരെ 37 പന്തിലാണ് ഗുജറാത്തിനായി ഉര്‍വില്‍ പട്ടേല്‍ 117 റണ്‍സെടുത്തത്.
അന്‍മോല്‍പ്രീത് സിംഗ്
സയ്യിദ് മുഷ്താഖ് അലിയിലെ സര്‍പ്രൈസ് സര്‍പ്രൈസ് അഭിഷേകിന്റെ സഹതാരമായ അന്‍മോല്‍പ്രീത് സിങ്ങാണ്. 200 സ്‌ട്രൈക്ക് റേറ്റില്‍ 204 റണ്‍സ്.
സ്മരണ്‍ രവിചന്ദ്രന്‍
കര്‍ണാകയുടെ മധ്യനിര താരം സ്മരണ്‍ രവിചന്ദ്രനാണ്. അഞ്ച് മത്സരങ്ങളില്‍ ഇതുവരെ നേടിയത് 265 റണ്‍സ്.
അഭിമന്യൂ ഈശ്വരന്‍
ബംഗാളിന് വേണ്ടി അഭിമന്യൂ ഈശ്വരന്‍ ഇതുവരെ നേടിയത് അഞ്ച് മത്സരങ്ങളില്‍ 243 റണ്‍സ്. റണ്‍വേട്ടക്കാരില്‍ അഞ്ചാമന്‍. ഒരു സെഞ്ചുറിയും താരം നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!