MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Sports
  • Cricket
  • 'ഞാന്‍ രാജ, അവന്‍ സൂര്യ' ; ടീം വിജയിക്കുമ്പോഴും എയറിലായി രാഹുലും ബുമ്രയും! ഭൂമിയിലും വായുവിലുമായി ഹിറ്റ്‌മാന്‍

'ഞാന്‍ രാജ, അവന്‍ സൂര്യ' ; ടീം വിജയിക്കുമ്പോഴും എയറിലായി രാഹുലും ബുമ്രയും! ഭൂമിയിലും വായുവിലുമായി ഹിറ്റ്‌മാന്‍

ടീം തെരെഞ്ഞെടുപ്പിലും അതിന് പിന്നാലെയുണ്ടായ പരാജയങ്ങളിലും അസ്വസ്ഥരായ ആരാധകര്‍ ഇന്നലത്തെ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തോടെ വീണ്ടും ആഘോഷങ്ങള്‍ തുടങ്ങി. എന്നാല്‍, അപ്പോഴും ടീം ഇന്ത്യയിലെ ചിലരൊക്കെ എയറില്‍ തന്നെ. അതില്‍ പ്രധാനി, ടീം ഇന്ത്യയുടെ ഓപ്പണര്‍ ബാറ്റ്സ്മാന്‍ കെ എല്‍ രാഹുലും ബൗളിങ്ങിന്‍റെ കുന്തമുനയായ ബുമ്രയും തന്നെ. സ്വാഭാവികമായും ഋഷഭ് പന്തുമുണ്ട് കൂട്ടത്തില്‍. ഓസ്ട്രേലിയക്കെതിരെ ടീം വിജയിച്ചതിനാല്‍ എയറിലാകുന്നതില്‍ നിന്ന് അല്പം ആശ്വാസമുണ്ടെന്നത് മാത്രമാണ് മിച്ചം. കളി ജയിച്ചപ്പോള്‍ ക്യാപ്റ്റന്‍റെ മികവെന്ന് പറഞ്ഞ് പതിവ് പോലെ ഹിറ്റ്മാന്‍ രംഗത്തുണ്ട്. അപ്പോഴും 'നാന്‍ രാജ, ഇത് സൂര്യ' കോംപോയും ഹിറ്റായി.  

3 Min read
Web Desk
Published : Sep 26 2022, 12:16 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
125

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങി കാമറൂണ്‍ ഗ്രീനിന്‍റെ മിന്നും തുടക്കം ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ റണ്‍സ് നേടിക്കൊടുക്കുമെന്ന് തോന്നിച്ചെങ്കിലും മധ്യ ഓവറുകളില്‍ റണ്‍സെടുക്കാന്‍ ഓസീസ് പാട് പെട്ടു. ഒടുവില്‍ ടിം ഡേവിഡും ഡാനിയേല്‍ സാംസും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പ് ഓസീസിന് പൊരുതാവുന്ന സ്കോര്‍ സമ്മനിച്ചു. 

225

മികച്ച എക്കണോമി നിലനിര്‍ത്തി അക്സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഴിഞ്ഞ കളിയെല്ലാം മറന്ന് അക്സര്‍ ജഡേജയ്ക്ക് പകരം ഇന്ത്യന്‍ ടീമിലെത്തിയ താരമെന്നായി ആരാധകര്‍. 

325

ഇന്ത്യയുടെ ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തി. പ്രത്യേകിച്ചും കെ എല്‍ രാഹുല്‍ . രാഹുല്‍ ഐപിഎല്ലില്‍ പുലിയാണെങ്കില്‍ അന്താരാഷ്ട്രാ മത്സരങ്ങളില്‍ കടലാസ് പുലിയാണെന്ന് ഇതോടെ ആരാധകര്‍ വിധിയെഴുതി. 

425

വിജയത്തിനായി ദാഹിച്ച് നടക്കുന്ന കിംഗായിരുന്നു അവസാന ഓവറുകളില്‍ കളത്തിലുണ്ടായിരുന്നത്. 20 ഓവറില്‍ പത്ത് റണായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. സാംസ് എറിഞ്ഞ ആദ്യ സ്ലോ പന്തിനെ വിരാട് കോലി തൂക്കിയെടുത്ത് പുറത്തിട്ടു. 

525

ഇതോടെ ആരാധകര്‍ ആവേശത്തിന്‍റെ കൊടുമുടി കയറി. അടുത്ത പന്തില്‍ വിജയമാഘോഷിക്കാനായി അവര്‍ ഒരുങ്ങിനിന്നു. എന്നാല്‍, രണ്ടാം പന്തിനെ എക്ട്രാ കവറിലേക്ക് വീശിയ കോലിയുടെ കണക്ക് കൂട്ടലുകള്‍ തെറ്റി. അവിടെ ഫിഞ്ച് ഇന്ത്യയുടെ വിജയം വീണ്ടും വൈകിപ്പിച്ചു. 

625

കോലി പുറത്തേക്ക്. അവസാന ഓവറിലെ കോലിയുടെ വീഴ്ച ആരാധകരില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. അതും വിജയം ആഘോഷിക്കാനായി ഒരുങ്ങിനില്‍ക്കുമ്പോള്‍ കിംഗിന്‍റെ വിക്കറ്റ് തന്നെ പോവുക..,. അപ്രതീക്ഷിതവും അസംഭവ്യവുമായ ആ കാഴ്ച ചിലരില്‍ പരാജയത്തെ കുറിച്ചുള്ള മിന്നലാട്ടങ്ങളുയര്‍ത്തി. 

725

നാല് പന്തില്‍ അഞ്ച് റണ്‍സെന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചതേയുള്ളൂ. തുടര്‍ന്ന് കളത്തിലിറങ്ങിയ ഡികെയ്ക്ക് വേണ്ടി ഗ്രൗണ്ട് അലറി വിളിച്ചു. ഡികെയും കളത്തിലുണ്ടായിരുന്ന ഹാര്‍ദിക് പാണ്ഡ്യയും കുറച്ച് നേരെ കളി വിശകലനം ചെയ്തു. കഴിഞ്ഞ തവണ രണ്ട് പന്തില്‍ പത്ത് റണ്‍സെടുത്ത് കളി വിജയിപ്പിച്ച ഡികെയില്‍ ആരാധകര്‍ തങ്ങളുടെ ഭാരം നീക്കിവച്ചു. 

825

നിരാശയായിരുന്നു ഫലം. സാംസ് എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിനെ ലോങ്ങ് ഓഫിലേക്ക് പായിച്ച് ഇരുവരും ഒരു റണ്‍ ഓടിയെടുത്തു. ബാറ്റിങ്ങ് പോസിഷനില്‍ വീണ്ടും ഹാര്‍ദിക്. സിക്സ് വിളികളില്‍ ഗ്യാലറി പ്രകമ്പനം കൊണ്ടു. 

925

എന്നാല്‍, അസ്വസ്ഥരായ ആരാധകരുടെ നെഞ്ചില്‍ കനല് കോരിയിട്ട് സാംസിന്‍റെ പന്ത് ഹാര്‍ദിക് പാണ്ഡ്യയേ പറ്റിച്ച് ഓഫ് സൈഡിന് അരികിലൂടെ കടന്ന് പോയി. നിരാശയുടെ നിശ്വാസങ്ങള്‍ ഗ്യാലറിയില്‍ ചങ്കിടിപ്പ് കൂട്ടി. 

1025

രണ്ട് പന്ത് മൂന്ന് റണ്‍. ടീം എത്ര വലുതായാലും കളിക്കളത്തില്‍ ഏത് രാജാവായാലും ആരാധകര്‍ അസ്വസ്ഥരാകും. കളിക്കളത്തിലെ ചങ്കിടിപ്പാണ് ചിങ്കിടിപ്പ്. എന്നാല്‍, ഗ്യാലറിയിലെ ആരവങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യയെ തരിമ്പും അസ്വസ്ഥനാക്കിയില്ല. 

1125

അയാള്‍, തന്‍റെ സമയത്തിനായി കാത്തിരുന്നു. സാംസ് അസാന ഓവറിലെ അഞ്ചാം പന്തുമായി പറന്നെത്തി. തൊട്ട് മുമ്പത്തെ പന്തിന്‍റെ തുടര്‍ച്ചയായിരുന്നെങ്കിലും ഇത് വൈഡ് ബോളായിരുന്നു. എന്നാല്‍ ആദ്യത്തെ പന്ത് കൈവിട്ട പാണ്ഡ്യ രണ്ടാം പന്തിന് ഒരു അവസരം നല്‍കാന്‍ തയ്യാറല്ലായിരുന്നു. 

1225

അയാള്‍ പന്തിനെ തേര്‍ഡ് മാനിലേക്ക് പായിച്ചു. രണ്ട് ഫീല്‍ഡര്‍മാര്‍ക്കിടയിലൂടെ പന്ത് അതിര്‍ത്തിയിലേക്ക്. ഇന്ത്യയ്ക്ക് വിജയം. അതുവരെ അശാന്തരായ ആരാധകര്‍ ആഘോഷത്തിമിര്‍പ്പിലേക്ക്... 

1325

കളി കഴിഞ്ഞതോടെ കിംഗിന് പുതിയ പേര് വീണു. ചേയ്സിംഗ് കിംഗ്. കളി ഇന്ത്യ ജയിച്ചു. സീരീസും സ്വന്തമാക്കി. എന്നാല്‍, ഓപ്പണര്‍ കെ എല്‍ രാഹുലും ബോളിങ്ങിന്‍റെ ഇന്ത്യന്‍ കുന്തമുനയെന്ന് അറിയപ്പെടുന്ന ബൂം ബൂം ബുമ്രയും എയറിലായി. 

1425

പതിവ് പോലെ കളി തുടങ്ങി നാല് ബോളില്‍ നിന്ന് ഒരു റണ്ണുമായി രാഹുല്‍, ക്യാപ്റ്റനോട് പറഞ്ഞത് ' ഞാന്‍ പോണേണ്, ഇങ്ങള് പതിവ് പോലെ കളി ജയിപ്പിച്ചോളീ'ന്നാന്ന് ട്രോളന്മാര്‍. ബുമ്രയേയും വിട്ടില്ല. ഓസീസ് ടീമില്‍ ടോപ്പ് സ്കോററായ ടിം ഡേവിഡുമായിട്ടായിരുന്നു ബുമ്രയെ താരതമ്യം ചെയ്തത്. 

1525

27 പന്തില്‍ നിന്ന് 54 റണ്ണായിരുന്നു ടിം ഡേവിഡ് അടിച്ചെടുത്തത്. ബുമ്രയാകട്ടെ 24 പന്തില്‍ 50 റണ്‍സ് വിട്ടുകൊടുക്കുകയായിരുന്നു. ഇതിനിടെ ഓസീസ് ഓപ്പണര്‍ കാമറോണ്‍ ഗ്രിന്നിനെയും പുകഴ്ത്തി ട്രോളിറങ്ങി. ഓസ്ട്രേലിയയ്ക്ക് 58 റണ്‍സ് അതില്‍ 50 ഉം അടിച്ചെടുത്തത് ഗ്രിന്ന് ഒറ്റയ്ക്ക്.  

1625

വിജയത്തിന് അഞ്ച് റണ്‍ മുമ്പ് പവലിയനിലേക്ക് കയറിയ കോലി, രോഹിത്തിന് സമീപത്തായി ഇരിക്കുമ്പോഴായിരുന്നു ഹാര്‍ദീക് പാണ്ഡ്യ വിജയ റണ്‍ നേടുന്നത്. ഇതോടെ സന്തേഷത്തോടെ എഴുന്നേറ്റ കോലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ ആലിംഗനം ചെയ്ത് പുറത്ത് തട്ടി.

1725

തിരിച്ച് കോലിയെ രോഹിതും ആലിംഗനം ചെയ്തു. ഈ ഒരു കാഴ്ചയാണ് ഞങ്ങള്‍ക്കും വേണ്ടെതെന്നായി ട്രോളന്മാര്‍. ഇതിനിടെ 21 പന്തില്‍ 52 റണ്ണെടുത്ത കാമറോണ്‍ ഗ്രിന്നിനെ അടുത്ത ഐപിഎല്ലിലേക്ക് റാഞ്ചാന്‍ ഇപ്പോഴെ ടീമുകള്‍ ഒരുങ്ങിയെന്ന മുന്നറിയിപ്പും ട്രോളന്മാര്‍ നല്‍കി. 

1825

സൂര്യ കുമാര്‍ യാദവിനെ ചെറുതല്ലാത്ത അഭിനന്ദന പ്രവാഹമെത്തി. 'ഞാന്‍ രാജ, അവന്‍ സൂര്യ' എന്ന പോക്കിരിരാജയിലെ സൂപ്പര്‍ ഹിറ്റ് ഡയലോഗാണ് അതില്‍ പ്രധാനം. ഇരുവരുടെയും ഇന്നിംഗ്സ് ആണ് ഇന്നലെ ഇന്ത്യയെ വിജയ വഴിയിലെത്തിച്ചത്. 

1925

ഓപ്പണറായ കെ എല്‍ രാഹുല്‍ ഒരു റണ്ണുമായി കൂടാരം കയറിയപ്പോള്‍ 14 പന്തില്‍ ഒരു സിക്സും രണ്ട് ഫോറുമായി 17 റണ്ണായിരുന്നു ഹിറ്റ്മാനായ ക്യാപ്റ്റന്‍റെ സമ്പാദ്യം. പിന്നാലെയെത്തിയ വിരാട് കോലിയും സൂര്യകുമാര്‍ യാദവും നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് ഇന്ത്യയ്ക്ക് വിജയം നേടി തന്നത്. 

2025

36 പന്തില്‍ നിന്ന് 69 റണ്‍സാണ് സൂര്യ കുമാര്‍ യാദവിന്‍റെ നേട്ടം. ഇതിനിടെ അഞ്ച് ഫോറും അഞ്ച് സിക്സും സൂര്യകുമാര്‍ പറത്തി. സൂര്യകുമാറിന് മികച്ച പിന്തുണയാണ് കോലി നല്‍കിയത്. സൂര്യ കുമാര്‍ യാദവ് കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യ 3.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സായിരുന്നു എടുത്തിരുന്നത്.

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
'ഇന്ത്യയെ തോല്‍പിച്ചത് ഇന്നിംഗ്സിനൊടുവിൽ ജഡേജയുടെ മെല്ലെപ്പോക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍
Recommended image2
2026 ടി20 ലോകകപ്പിതാ മുന്നില്‍; അവകാശവാദം ഉന്നയിച്ച് യുവതാരങ്ങള്‍, ഇതാ ചില മിന്നും പ്രകടനങ്ങള്‍
Recommended image3
സയ്യിദ് മുഷ്താഖ് അലി റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഇഷാന്‍ കിഷൻ, സഞ്ജു സാംസണ്‍ 39-ാം സ്ഥാനത്ത്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved