MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Sports
  • Cricket
  • ടി20 ലോകകപ്പ്: അവന്‍ ഗെയിം ചെയ്ഞ്ചറാണ്!; പാകിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെ തിരഞ്ഞെടുത്ത് സ്റ്റെയ്ന്‍

ടി20 ലോകകപ്പ്: അവന്‍ ഗെയിം ചെയ്ഞ്ചറാണ്!; പാകിസ്ഥാനെതിരെ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെ തിരഞ്ഞെടുത്ത് സ്റ്റെയ്ന്‍

ടി20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന പോരായിരിക്കും ഇന്ത്യ- പാകിസ്ഥാന്‍ (INDvPAK) മത്സരം. 24ന് ദുബായിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. 2019 ഏകദിന ലോകകപ്പിന് ശേഷം ഇരുവരും മുഖാമുഖം വരുന്ന മത്സരം കൂടിയാണിത്. ലോകകപ്പുകൡ (T20 World Cup) പാകിസ്ഥാന് (Pakistan) ഇന്ത്യക്കെതിരെ (Team India) ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളത് ശ്രദ്ധേയമായ കാര്യം. മത്സരത്തെ കുറിച്ച് പ്രവചനങ്ങളും വാദപ്രതിവാദങ്ങളും ആരംഭിച്ചു. ഇതിനിടെ പാകിസ്ഥാനെതിരെ ഇന്ത്യ ഗ്രൗണ്ടിലിറക്കേണ്ട ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ (South Africa) താരം ഡെയ്ല്‍ സ്റ്റെയ്ന്‍ (Dale Steyn).  

2 Min read
Web Desk
Published : Oct 20 2021, 12:36 PM IST| Updated : Oct 20 2021, 12:37 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
111

കെ എല്‍ രാഹുല്‍ 

ഓപ്പണറായി പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ രാഹുലിനെയാണ് സ്‌റ്റെയ്ന്‍ പരിഗണിക്കുന്നത്. ഐപിഎല്ലിലേയും ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിലേയും ഫോം തന്നെയാണ് സ്‌റ്റെയ്‌നിന്റെ സെലക്ഷന് ആധാരം.

211

രോഹിത് ശര്‍മ

മറുവശത്ത് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ഉണ്ടാവും. സന്നാഹ മത്സരം കളിച്ചില്ലെങ്കില്‍ കൂടി അന്താരാഷ്ട്ര മത്സരങ്ങളില്‍ താരം മികച്ച പുറത്തെടുക്കാറുണ്ട്. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം.

311

വിരാട് കോലി

മൂന്നാം നമ്പറില്‍ കോലിയെന്ന പേരിനപ്പുറത്ത് മറ്റൊരാളില്ല. അടുത്തകാലത്ത് മികച്ച ഫോമിലല്ലെങ്കില്‍ കൂടി എപ്പോഴും തിരിച്ചുവരാനുള്ള ശക്തി കോലിക്കുണ്ട്. ടീം ക്യാപ്റ്റന്‍ കൂടിയായ കോലി ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. 

411

സൂര്യകുമാര്‍ യാദവ്

മുംബൈ ഇന്ത്യന്‍സ് താരത്തിന്റെ മോശം ഐപിഎല്‍ സീസണായിരുന്നു ഇത്തവണത്തേത്. താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ അവസാന മത്സരത്തില്‍ അദ്ദേഹം ഫോമില്‍ തിരിച്ചെത്തി. സന്നാഹ മത്സരത്തില്‍ തിളങ്ങാനായിരുന്നില്ല. എന്നാല്‍ താരത്തിന്റെ മുന്‍കാല പ്രകടനം ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സഹായിച്ചു.

511

റിഷഭ് പന്ത്

ടീമിന്റെ വിക്കറ്റ് കീപ്പറായി ഡല്‍ഹി കാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് ടീമിലെത്തി. ഒരുപാട് കാലങ്ങളായി ടീമിന്റെ സ്ഥിരം കീപ്പറാണ് താരം. അടുത്തകാലത്ത് കീപ്പിംഗില്‍ ഏറെ പുരോഗതി കൈവരിക്കാനും പന്തിനായിരുന്നു. സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവും പുറത്തെടുത്തു. 

611

ഹാര്‍ദിക് പാണ്ഡ്യ

ഹാര്‍ദിക് അടുത്തകാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ്. പന്തെറിയുന്നില്ലെന്നുള്ളത് കൊണ്ടുതന്നെയാണത്. എന്നാല്‍ താരത്തിന്റെ ബാറ്റിംഗ് മാത്രം മതി ടീമില്‍ സ്ഥാനമുറപ്പിക്കാനെന്നാണ് സ്റ്റെയ്ന്‍ പറയുന്നത്. ടീമിന്റെ ഗെയിം ചെയ്ഞ്ചറെന്നും സ്റ്റെയ്ന്‍ വിളിക്കുന്നു.

711

രവീന്ദ്ര ജഡേജ

ഇന്ത്യയുടെ ത്രീ ഡി പ്ലയറാണ് ജഡേജ. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും താരം തകര്‍പ്പന്‍ ഫോമില്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമില്ലാത്തൊരു ടീം ഏതൊരാള്‍ക്കും ചിന്തിക്കാന്‍ പോലുമാവില്ല.

811

മുഹമ്മദ് ഷമി

ഭുവനേശ്വര്‍ കുമാറിന് മുകളിലാണ് സ്റ്റെയ്ന്‍ ഷമിയെ തിരഞ്ഞെടുത്തത്. ഇപ്പോഴത്തെ ഫോമിന്റെ അടിസ്ഥാനത്തിലാണ് പഞ്ചാബ് കിംഗ്‌സ് ബൗളര്‍ ടീമില്‍ സ്ഥാനമുറപ്പിച്ചത്. സന്നാഹ മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ ഷമിക്കായിരുന്നു.

911

ജസ്പ്രിത് ബുമ്ര

ഇന്ത്യയുടെ പേസ് അറ്റാക്ക് നയിക്കുന്നത് ബുമ്രയാണ്. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കുന്ന താരം അത്യാവശ്യ ഘട്ടങ്ങളില്‍ വിക്കറ്റും വീഴ്ത്തും. ഏതൊരാളും ബുമ്രയെ പോലെ ഒരാളെ സ്വന്തം ടീമില്‍ ആഗ്രഹിക്കും. 

1011

രാഹുല്‍ ചാഹര്‍

മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ടത് തന്നെ നിരവധി ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ചാഹര്‍ വന്നതോടെ യൂസ്‌വേന്ദ്ര ചാഹലിന് ടീമില്‍ സ്ഥാനം നഷ്ടമായി. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ താരം ഏറെ റണ്‍സും വഴങ്ങി.

1111

വരുണ്‍ ചക്രവര്‍ത്തി

ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ശക്തികേന്ദ്രങ്ങളില്‍ ഒരാള്‍. കൊല്‍ക്കത്തയെ ഫൈനലില്‍ എത്തിക്കുന്നതില്‍ താരത്തിന് വലിയ പങ്കുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
വിക്കറ്റിന് പിന്നില്‍ മിന്നല്‍ റണ്ണൗട്ടിലൂടെ ഞെട്ടിച്ച് ജിതേഷ് ശര്‍മ, ഡി കോക്കിന്‍റെ സെഞ്ചുറി മോഹം തകർന്നത് ഇങ്ങനെ
Recommended image2
ബുമ്രയെയും അ‍ർഷ്ദീപിനെയും തൂക്കിയടിച്ച് ഡി കോക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം
Recommended image3
'കൈവിട്ട പരീക്ഷണങ്ങള്‍ ഒരു നാള്‍ തിരിച്ചടിക്കും', ഗംഭീറിനും സൂര്യകുമാറിനും മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved