കൊവിഡ്: വായില്‍ വെള്ളം നിറച്ച ശേഷം പരിശോധന; രോഗവ്യാപന സാധ്യത കുറവെന്ന് ഐസിഎംആര്‍
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 29 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 68,898 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,05,823 ആയി. 24 മണിക്കൂറിനിടെ 983 പേരാണ് കൊവിഡ് മൂലം മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണം 54,849 ആയി. അതിനിടെ കൊവിഡ് പരിശോധനയ്ക്ക് സാമ്പിളെടുക്കാൻ പുതിയ രീതി നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഐസിഎംആർ.
വെള്ളം വായിൽ നിറച്ച ശേഷം സാമ്പിളെടുത്ത് പരിശോധിക്കുന്നതാണ് പുതിയ രീതി.
ദില്ലി എയിംസിലെ 50 രോഗികളില്‍ നടത്തിയ പരീക്ഷണം വിജയകരമായതായും ഐസിഎംആര്‍ പറയുന്നു.
പുതിയ രീതിമൂലം സ്രവം ശേഖരിക്കുമ്പോഴുള്ള രോഗവ്യാപന സാധ്യത കുറയുമെന്നാണ് ഐസിഎംആറിന്‍റെ വിശദീകരണം.
ഗുരുതരമല്ലാത്ത രോഗികള്‍ക്ക് ഈ പരിശോധന മതിയെന്നും ഐസിഎംആര്‍ വ്യക്തമാക്കി.
അതേസമയം, തീവ്ര രോഗലക്ഷണം ഉള്ളവര്‍ക്ക് ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധന എന്നിവയാണ് അനുയോജ്യമെന്ന് ഐസിഎംആര്‍ പറയുന്നു.