MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • India News
  • ബെംഗളൂരു വെള്ളപ്പൊക്കം; മൂന്നാം ദിവസവും വൈദ്യുതി - കുടിവെള്ള വിതരണം മുടങ്ങി

ബെംഗളൂരു വെള്ളപ്പൊക്കം; മൂന്നാം ദിവസവും വൈദ്യുതി - കുടിവെള്ള വിതരണം മുടങ്ങി

കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴിയില്‍ ബെംഗളൂരു നഗരത്തിലെ ജല-വൈദ്യുതി വിതരണം ഏതാണ്ട് പൂര്‍ണ്ണമായും മുടങ്ങി. കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും നഗരത്തില്‍ വെള്ളപ്പൊക്കമുണ്ടായത് ആസൂത്രിതമല്ലാത്ത നഗരവൽക്കരണം മൂലമാണെന്ന ആരോപണവും ഉയര്‍ന്നു.  ഇതോടെ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. സംസ്ഥാനത്തെ മുൻ ജെഡിഎസ്-കോൺഗ്രസ് സർക്കാരാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കുറ്റപ്പെടുത്തി. "മുൻ കോൺഗ്രസ് സർക്കാരിന്‍റെ ആസൂത്രിതമല്ലാത്ത ഭരണം മൂലമാണ് ഇത് സംഭവിച്ചത്. തടാകങ്ങളിലും ബഫർ സോണിലും അവർ വലത്തോട്ടും ഇടത്തോട്ടും മധ്യഭാഗത്തും അനുമതി നൽകി." ബസവരാജ് ബൊമ്മൈ ആരോപിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

2 Min read
Web Desk
Published : Sep 06 2022, 12:28 PM IST| Updated : Sep 07 2022, 02:08 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18

അടിയന്തര സാഹചര്യം നേരിടാൻ 300 കോടി രൂപ അനുവദിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. മറ്റ് പ്രളയബാധിത ജില്ലകൾക്കായി 300 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചു. വെള്ളപ്പൊക്കത്തിൽ മുങ്ങിക്കിടക്കുന്ന റോഡുകളിലൂടെ നിരവധി പേർ ട്രാക്ടറുകൾ ഉപയോഗിച്ചാണ് യാത്ര ചെയ്തത്. 

28

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്തിരുന്ന നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റതായും വിവരമുണ്ട്. പലയിടത്തും കഴിഞ്ഞ മൂന്ന് ദിവസമായി വൈദ്യുതിയും കുടിവെള്ളവും മുടങ്ങിയതായും റിപ്പോർട്ടുണ്ട്. മാണ്ഡ്യയിലെ പമ്പ് ഹൌസിൽ വെള്ളം കയറിയതിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടു. പമ്പ്ഹൗസ് വൃത്തിയാക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.  

38

ദുരിതബാധിത പ്രദേശങ്ങളിൽ 8,000 കുഴല്‍ കിണറുകളില്‍ വെള്ളം എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുഴൽക്കിണറില്ലാത്ത പ്രദേശങ്ങളിൽ ടാങ്കറുകൾ വഴി വെള്ളം എത്തിക്കും. മെഗാ ഐടി ഹബ്ബിൽ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും വെള്ളപ്പൊക്കമുയി. 

48

ഇതിനിടെ ബെംഗളൂരു നഗരത്തെ ഇപ്പോൾ വെള്ളക്കെട്ടിലാക്കിയ 500 മഴവെള്ള അഴുക്കുചാലുകളുടെ കൈയേറ്റം ബെംഗളൂരു പൗരസമിതി കണ്ടെത്തി. ഇതിനിടെ നഗരത്തില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ കമ്പനികൾ വർക്ക് ഫ്രം ഹോം ക്രമീകരണം വീണ്ടും കൊണ്ടുവരുന്നു.

58

ഞായറാഴ്ചത്തെ മഴയിൽ മാറത്തഹള്ളി, കടുബീസനഹള്ളി, തനിസാന്ദ്ര എന്നിവിടങ്ങളിലെ നിരവധി ടെക്/ബിസിനസ് പാർക്കുകളിൽ വെള്ളം നിറഞ്ഞതോടെ, ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷൻ (ORRCA) അതിന്‍റെ എല്ലാ അംഗങ്ങൾക്കും സെപ്റ്റംബർ 5 തിങ്കളാഴ്ച മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. 

68

മൈക്രോസോഫ്റ്റ്, ഗോൾഡ്മാൻ സാച്ച്‌സ്, മോർഗൻ സ്റ്റാൻലി, ഡെൽ, അഡോബ്, കെപിഎംജി തുടങ്ങിയ ഔട്ടർ റിംഗ് റോഡിൽ സ്ഥിതി ചെയ്യുന്ന 33 കമ്പനികളുടെ പ്രതിനിധി സ്ഥാപനമാണ് ഔട്ടർ റിംഗ് റോഡ് കമ്പനീസ് അസോസിയേഷൻ (ORRCA).

78

കിഴക്കൻ ബെംഗളൂരുവിലെ യെമാലൂർ-ബെല്ലന്തൂർ ഇടനാഴിയിൽ തിങ്കളാഴ്ച രാവിലെ, നിരവധി കമ്പനികളുടെ ഉയർന്ന എക്‌സിക്യൂട്ടീവുകൾ - സിഇഒമാർ, സിഒഒമാർ, സിഎഫ്‌ഒമാർ എന്നിവർ വെള്ളപ്പൊക്കത്തില്‍ നിന്നും സുരക്ഷിത യാത്രയ്ക്കായി ട്രാക്ടർ സവാരി നടത്തുന്ന  അസാധാരണ കാഴ്ച കാണേണ്ടതായിരുന്നു. 

88

ഭരണാധികാരികളുടെ ഉള്‍ക്കാഴ്ചയില്ലായ്മ മൂലം ഇന്ത്യയുടെ സാങ്കേതിക തലസ്ഥാനമായ ബെംഗളൂരുവിനെ നാണക്കേടിന്‍റെ തലസ്ഥാനമാക്കിയതായി സാമൂഹ്യമാധ്യമങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. നഗരത്തിലേക്കുള്ള കാവേരി ജലവിതരണം നിയന്ത്രിക്കുന്ന ടി കെ ഹള്ളിയിലെ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) പമ്പിംഗ് സ്റ്റേഷൻ ഇപ്പോൾ വെള്ളത്തിനടിയിലാണ്.അതിനാല്‍ 50 ലധികം പ്രദേശങ്ങളിൽ കുടിവെള്ളം ലഭിക്കില്ലെന്ന് അറിയിപ്പുണ്ട്. 

About the Author

WD
Web Desk
മഴ കനത്തത് (Mazha Kanathath)
കർണാടക
കാലാവസ്ഥാ മാറ്റം

Latest Videos
Recommended Stories
Recommended image1
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
Recommended image2
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'
Recommended image3
ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved