ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയുടെ അധികാര ചിഹ്നങ്ങള്‍ കാണാം
ജനറൽ ബിപിൻ റാവത്തിനെ സംയുക്ത സേന മേധാവിയായി നിയമിച്ചതിന് പിന്നാലെ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച അദ്ദേഹം യൂണിഫോമില്‍ ധരിക്കാൻ സാധ്യതയുള്ള ചിഹ്നങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു. ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായതോടെ സായുധ സേനയുടെ വിവിധ ശാഖകളുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗ്ഗമായി അദ്ദേഹം. പ്രതിരോധ മന്ത്രാലയത്തിന്‍റെ സംയോജിത ആസ്ഥാനമായ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് പബ്ലിക് ഇൻഫർമേഷൻ, ബട്ടണുകളുടെ ഫോട്ടോകൾ, ബെൽറ്റ് ബക്കിൾ, ഹോൾഡർ റാങ്ക് ബാഡ്ജുകൾ,സംയുക്ത സേനാ മേധാവിയുടെ യൂണിഫോമിന്‍റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്ന പീക്ക് ക്യാപ് എന്നിവ ട്വീറ്റ് ചെയ്തു. ജനറൽ റാവത്ത് ഈ ചുമതല ഏറ്റെടുത്ത ശേഷം ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്കിൽ ഔദ്യോഗിക പദവി വഹിക്കുമെന്നും ട്വീറ്റില്‍ പറയുന്നു.
നിയുക്ത സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി ചുമതലയേറ്റ ജനറൽ മനോജ് മുകുന്ദ് നരവാന് അധികാരദണ്ഡ് കൈമാറുന്നു.
സംയുക്ത സേനാ മേധാവിയുടെ അധികാരചിഹ്നങ്ങളില്‍ സായുധ സേനയുടെ മൂന്ന് ചിറകുകളിൽ നിന്നുമുള്ള ഘടകങ്ങളെ സൂചിപ്പിക്കുന്നു. കഴുകൻ (വ്യോമസേനയെ സൂചിപ്പിക്കുന്നു), രണ്ട് വാളുകൾ (കരസേന), ഒരു ആങ്കർ (നേവി), ഒരു ലോറൽ ഉൾക്കൊള്ളുന്ന സംസ്ഥാന ചിഹ്നം റീത്ത്. ബട്ടണുകൾ, ബെൽറ്റ് ബക്കിൾ, ഉന്നത സൈനിക ഉദ്യോഗസ്ഥൻ ധരിക്കുന്ന പീക്ക് ക്യാപ് എന്നിവയുടെ ചിത്രങ്ങളും പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ടു.
ത്രിരാഷ്ട്ര സേവന കാര്യങ്ങളിൽ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ പ്രധാന സൈനിക ഉപദേഷ്ടാവായി പ്രവർത്തിക്കുന്നതിനൊപ്പം ആയുധ ശേഖരണ നടപടിക്രമങ്ങൾ വെട്ടിക്കുറയ്ക്കുന്നതും സായുധ സേനയുടെ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുന്നതും അദ്ദേഹത്തിന്‍റെ പുതിയ ചുമതലയില്‍പ്പെടും.
സൈനികകാര്യ വകുപ്പിന്‍റെ തലവനും സേവന മേധാവിക്ക് തുല്യമായ ശമ്പളവും അദ്ദേഹത്തിന് ലഭിക്കും. "ആർമി സ്റ്റാഫ് ചീഫ് സ്ഥാനത്തിന് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്. ഇതുവരെ ഞാൻ ചീഫ് ഓഫ് ആർമി സ്റ്റാഫ് എന്ന നിലയിലുള്ള എന്‍റെ കടമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇപ്പോൾ എനിക്ക് ഒരു പുതിയ പദവി ഉള്ളതിനാൽ ഞാൻ ഇരുന്നു ഭാവിയിലേക്ക് ഒരു തന്ത്രം ആസൂത്രണം ചെയ്യും," മാധ്യമങ്ങളോട് ബിപിന്‍ റാവത്ത് പറഞ്ഞു.
ബെല്‍റ്റ് ബക്കിള്‍.
ഔദ്ധ്യോഗിക വസ്ത്രത്തിലെ ബട്ടണ്‍
കാറില്‍ ഉപയോഗിക്കുന്ന കൊടി
ഇന്ത്യയുടെ സംയുക്ത സേനാ മേധാവിയുടെ തൊപ്പി.
റാങ്ക് അടിസ്ഥാനപ്പെടുത്തിയ ഷോള്‍ഡര്‍ ബാഡ്ജ് .