പരിശോധന കടുപ്പിച്ച് ദില്ലി പൊലീസ്; ലോക്ക് ഡൗണ്‍ കാഴ്ചകള്‍
രാജ്യം മുഴുവനും ലോക്കഡൗണ്‍ പ്രഖ്യാപിച്ചതോടെ ആവശ്യസാധനങ്ങളെ കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക അകറ്റാൻ ദില്ലിയിൽ പ്രത്യേക ഹെൽപ് ലൈൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് വരുമാനമില്ലാത്തായവർക്കും കഷ്ടപ്പെടുന്നവർക്കും സർക്കാർ ആവശ്യമായ സഹായം എത്തിക്കുമെന്ന് കെജ്രിവാൾ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ സി പകര്‍ത്തിയ ദില്ലിയില്‍ നിന്നുള്ള കാഴ്ചകാണാം.
നിങ്ങളുടെ വീടുകളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുകയെന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അതിൽ ആശങ്ക വേണ്ട - ക്രെജിവാൾ പറഞ്ഞു.
ലോക് ഡൗണ് ലംഘിച്ച 5146 പേരെ ദില്ലിൽ പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
1018 വാഹനങ്ങൾ പിടിച്ചെടുത്തു. 2319 പേര്‍ക്ക് കര്‍ഫ്യു പാസ് നൽകിയിട്ടുണ്ട്.
ആശുപത്രിയിലേക്ക് പോകാനായി വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയുന്നില്ലെന്നും പൊലീസ് അറിയിച്ചു.
അതിനിടെ ദേശീയ തലത്തിൽ ലോക്ഡൗണ്‍ നിലനിൽക്കെയാണ് ഇന്ന് രാവിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രാംലല്ല വിഗ്രഹം മാറ്റുന്ന ചടങ്ങ് അയോദ്ധ്യയിൽ നടന്നു.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നിരവധി സന്യാസിമാര്‍ ചടങ്ങിൽ പങ്കെടുത്തു. കര്‍ഫ്യു ലംഘിച്ചായിരുന്നു അയോദ്ധ്യയിലെ ചടങ്ങ്.
മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് കൂടെ രോഗംസ്ഥിരീകരിച്ചതോടെ ആകെ രോഗികകളുടെ എണ്ണം 112ആയി.
ശത്രുവിനെ നേരിൽ കാണാനാകാത്ത യുദ്ധമാണിതെന്നും ഇനിയെങ്കിലും ജനങ്ങൾ സർക്കാരിനെ അനുസരിക്കണമെന്നും ഉദ്ദവ് താക്കറെ ജനങ്ങളോട് ആവശ്യപ്പെട്ടു.