ആറ് മാസം പിന്നിട്ട് കര്‍ഷക സമരം; മോദി സർക്കാരിന്‍റെ കോലം കത്തിച്ച് പ്രതിഷേധം
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ദില്ലി അതിര്‍ത്തികളില്‍ സമരം നടത്തുന്ന കര്‍ഷകര്‍, സമരം ആറ് മാസം പിന്നിട്ടതിന്‍റെ ഭാഗമായി ഇന്ന് കരിദിനം ആചരിച്ചു. സിംഘു അടക്കുമുള്ള സമരസ്ഥലങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാറിന്‍റെ കോലം കത്തിച്ചും കര്‍ഷകര്‍ പ്രതിഷേധിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണ് കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപക സമരപരിപാടികൾ കർഷകർ പ്രഖ്യാപിച്ചത്. കരിദിനം ആചരിക്കുന്നതിനോടൊപ്പം നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ കോലം കത്തിച്ചും കര്‍ഷകര്‍ പ്രതിഷേധിച്ചു. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ദില്ലി ബ്യൂറോയില്‍ നിന്ന് ധനേഷ് രവീന്ദ്രന്‍, ഷിജോ ജോര്‍ജ്ജ്.

<p>ഈ ആഴ്ച തന്നെ സമരത്തിന്‍റെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സംയുക്ത സമരസമിതി യോഗം ചേരുമെന്ന് അറിയിച്ചു. </p>
ഈ ആഴ്ച തന്നെ സമരത്തിന്‍റെ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ സംയുക്ത സമരസമിതി യോഗം ചേരുമെന്ന് അറിയിച്ചു.
<p>വിളവെടുപ്പിനായി കര്‍ഷകര്‍ അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ച് പോയതും കൊവിഡ് വ്യാപനവും മൂലം കഴിഞ്ഞ കുറച്ച് മാസങ്ങളായി കര്‍ഷക സമരം അത്ര ശക്തമായിരുന്നില്ല.</p>
വിളവെടുപ്പിനായി കര്‍ഷകര്‍ അവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ച് പോയതും കൊവിഡ് വ്യാപനവും മൂലം കഴിഞ്ഞ കുറച്ച് മാസങ്ങളായി കര്‍ഷക സമരം അത്ര ശക്തമായിരുന്നില്ല.
<p>ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനത്തിന് ചെറിയൊരു ആശ്വാസം വന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ വീണ്ടും ദില്ലി അതിര്‍ത്തിയിലേക്ക് എത്തിത്തുടങ്ങി. </p>
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനത്തിന് ചെറിയൊരു ആശ്വാസം വന്നതോടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ വീണ്ടും ദില്ലി അതിര്‍ത്തിയിലേക്ക് എത്തിത്തുടങ്ങി.
<p>പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കഴിഞ്ഞതും കര്‍ഷകര്‍, സിംഘു അടക്കമുള്ള സമരഭൂമിയില്‍ തിരിച്ചെത്തുന്നതിന് കാരണമായി. </p>
പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് കഴിഞ്ഞതും കര്‍ഷകര്‍, സിംഘു അടക്കമുള്ള സമരഭൂമിയില്‍ തിരിച്ചെത്തുന്നതിന് കാരണമായി.
<p>സമരഭൂമിയില്‍ കര്‍ഷകര്‍ സജീവമായതോടെ സമരത്തിന്‍റെ ആറാം മാസം തികയുന്ന ഇന്ന് കരിദിനമാചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിക്കുകയായിരുന്നു. </p>
സമരഭൂമിയില്‍ കര്‍ഷകര്‍ സജീവമായതോടെ സമരത്തിന്‍റെ ആറാം മാസം തികയുന്ന ഇന്ന് കരിദിനമാചരിക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിക്കുകയായിരുന്നു.
<p>ഇതിന്‍റെ ഭാഗമായി തിക്രി, ഗാസിപ്പൂര്‍, സിംഘു അടക്കമുള്ള ദില്ലി അതിര്‍ത്തികളില്‍ കരിക്കൊടി ഉയര്‍ത്തി. സമര വേദിയിലും ട്രാക്ടറുകളിലും കര്‍ഷകര്‍ കരിങ്കൊടി ഉയര്‍ത്തി.</p>
ഇതിന്‍റെ ഭാഗമായി തിക്രി, ഗാസിപ്പൂര്‍, സിംഘു അടക്കമുള്ള ദില്ലി അതിര്‍ത്തികളില്‍ കരിക്കൊടി ഉയര്‍ത്തി. സമര വേദിയിലും ട്രാക്ടറുകളിലും കര്‍ഷകര്‍ കരിങ്കൊടി ഉയര്‍ത്തി.
<p>തുടര്‍ന്ന് കര്‍ഷകര്‍ അതിര്‍ത്തികളില്‍ പ്രതിഷേധ ജാഥയും നടത്തി. ജാഥയ്ക്കൊടുവില്‍ കര്‍ഷകര്‍ സിംഘു അടക്കമുള്ള സമരവേദികളിലും ഉത്തരേന്ത്യയിലെ നിരവധി ഗ്രാമങ്ങളിലും വീടുകളിലും കറുത്ത കൊടി ഉയര്‍ത്തി, മോദി സർക്കാരിന്‍റെ കോലം കത്തിച്ചു. </p>
തുടര്‍ന്ന് കര്‍ഷകര്‍ അതിര്‍ത്തികളില്‍ പ്രതിഷേധ ജാഥയും നടത്തി. ജാഥയ്ക്കൊടുവില്‍ കര്‍ഷകര്‍ സിംഘു അടക്കമുള്ള സമരവേദികളിലും ഉത്തരേന്ത്യയിലെ നിരവധി ഗ്രാമങ്ങളിലും വീടുകളിലും കറുത്ത കൊടി ഉയര്‍ത്തി, മോദി സർക്കാരിന്‍റെ കോലം കത്തിച്ചു.
<p>കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയായും വിവാദ നിയമങ്ങളെ സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു. </p>
കേന്ദ്ര സര്‍ക്കാര്‍ ഇതുവരെയായും വിവാദ നിയമങ്ങളെ സംബന്ധിച്ച് ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന് കര്‍ഷകര്‍ ആരോപിച്ചു.
<p>എന്നാല്‍, പ്രത്യേക ആവശ്യങ്ങളുന്നയിക്കാതെ കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. </p>
എന്നാല്‍, പ്രത്യേക ആവശ്യങ്ങളുന്നയിക്കാതെ കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.
<p>സമരത്തിന് പിന്തുണ നൽകുന്നവർ എല്ലാം പ്രതിഷേധദിനത്തിന്‍റെ ഭാഗമാകണമെന്ന് സംയുക്ത കിസാൻ മോർച്ച ആഭ്യർത്ഥിച്ചു. </p>
സമരത്തിന് പിന്തുണ നൽകുന്നവർ എല്ലാം പ്രതിഷേധദിനത്തിന്‍റെ ഭാഗമാകണമെന്ന് സംയുക്ത കിസാൻ മോർച്ച ആഭ്യർത്ഥിച്ചു.
<p>നിയമങ്ങൾക്ക് എതിരെ അഖിലേന്ത്യാ കൺവൻഷൻ നടത്താനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ഇതിന്‍റെ തീയ്യതി ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘടന അറിയിച്ചു.</p>
നിയമങ്ങൾക്ക് എതിരെ അഖിലേന്ത്യാ കൺവൻഷൻ നടത്താനും സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ഇതിന്‍റെ തീയ്യതി ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘടന അറിയിച്ചു.
<p>കേന്ദ്രസര്‍ക്കാര്‍ 2020 ല്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമ ഭേദഗതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ആറ് മാസമായി ദില്ലി അതിര്‍ത്തികളില്‍ കാര്‍ഷിക സമരം നടക്കുന്നത്. </p>
കേന്ദ്രസര്‍ക്കാര്‍ 2020 ല്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമ ഭേദഗതികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ആറ് മാസമായി ദില്ലി അതിര്‍ത്തികളില്‍ കാര്‍ഷിക സമരം നടക്കുന്നത്.
<p>കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020, എന്നീ ബില്ലുകളാണ് കേന്ദ്രം ഒരുമിച്ച് ലോക്സഭയിൽ അവതരിപ്പിച്ചത്.</p>
കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബിൽ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020, എന്നീ ബില്ലുകളാണ് കേന്ദ്രം ഒരുമിച്ച് ലോക്സഭയിൽ അവതരിപ്പിച്ചത്.
<p>കര്‍ഷകരുടെ അഭിവൃദ്ധിയ്ക്ക് വേണ്ടിയാണ് പുതിയ ബില്ലുകള്‍ പാസാക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും കര്‍ഷകര്‍ ഇതിനെ തള്ളിക്കളഞ്ഞു. </p>
കര്‍ഷകരുടെ അഭിവൃദ്ധിയ്ക്ക് വേണ്ടിയാണ് പുതിയ ബില്ലുകള്‍ പാസാക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും കര്‍ഷകര്‍ ഇതിനെ തള്ളിക്കളഞ്ഞു.